കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച പശ്ചിമ ബംഗാൾ ഗവർണറെ ജാദവ്പുർ സർവകലാശാലയിൽ തടഞ്ഞ് വിദ്യാർഥികൾ. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു. സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ.
ഗവർണർ ബി.ജെ.പിയുടെ ഏജന്‍റാണെന്നും തിരിച്ചുപോകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. വാഹനം ക്യാമ്പസിനകത്ത് കടന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.