പി.എൻ.ബിക്കും ഒാറിയൻറലിനും പിന്നാലെ ബാങ്ക് ഒാഫ് മഹാരാഷ്ട്രയും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് മേഖലയിൽ കോടികളുടെ തട്ടിപ്പിെൻറ പുതിയ വിവരങ്ങൾ. പഞ്ചാബ് നാഷനൽ ബാങ്കിനും ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിനും പിന്നാലെ ബാങ്ക് ഒാഫ് മഹാരാഷ്ട്രയിൽനിന്ന് കോടികൾ തട്ടിയ കഥയാണ് പുറത്തായത്. ഇതുസംബന്ധിച്ച് ഡൽഹിയിലെ ബിസിനസുകാരനെതിരെ സി.ബി.െഎക്ക് ബാങ്ക് അധികൃതർ പരാതി നൽകി. 

ആശിർവാദ് ചെയിൻ കമ്പനി ഉടമ അമിത് സിംഗ്ലയാണ് മുഖ്യപ്രതി. പിതാവ് റോഷൻ ലാൽ, മാതാവ് സുമിത്ര ദേവി എന്നിവർക്കും ടെക്മാക് ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയും പരാതിയുണ്ട്. 2010 ഒക്ടോബർ 27ന് ആശിർവാദ് ചെയിൻ കമ്പനിക്ക് അവർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ ബാങ്ക് ഒാഫ് മഹാരാഷ്ട്ര മൂന്നര കോടി രൂപ വായ്പ അനുവദിച്ചു. ഇത് 2011 സെപ്റ്റംബർ ഒമ്പതിന് അഞ്ചര കോടിയും 2012 ആഗസ്റ്റ് 22ന് ഒമ്പതര കോടിയുമായി. 

ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾ വ്യാജരേഖകൾ നൽകിയാണ് വായ്പ തരപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. മാത്രമല്ല, വായ്പ തുക വ്യവസ്ഥകൾക്ക് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചു. 
ടെക്മാക് ഇൻറർനാഷനലിെൻറ മൂന്നു വസ്തുക്കളാണ് അമിത് സിംഗ്ല ഇൗടായി ബാങ്കിന് കാണിച്ചത്. ഇതിന് 18 കോടിയാണ് വിലയെന്നും പറഞ്ഞു. വായ്പ തിരിച്ചടവില്ലാത്തതിനാൽ കിട്ടാക്കടവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി പരിശോധിച്ചപ്പോൾ രണ്ടര കോടി മാത്രമാണ് വിപണിവിലയെന്ന് വ്യക്തമായി. ബാങ്കിന് നൽകിയ കമ്പനി ബാലൻസ് ഷീറ്റ്, സ്റ്റോക്ക് ഒാഡിറ്റ് റിപ്പോർട്ട് തുടങ്ങിവ വ്യാജമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - bank of maharashtra fraud case - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.