മുംബൈ: മഹാരാഷ്ട്രയിലെ ഒൗറംഗാബാദിൽ കലാപകാരികൾക്കൊപ്പം പൊലീസുകാർ നടന്നുനീങ്ങുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇതേ തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
െവള്ളിയാഴ്ച രാത്രി അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങൾക്ക് തീവെച്ചും നാശനഷ്ടങ്ങൾ വരുത്തിയും മുന്നേറുേമ്പാൾ പൊലീസുകാർ അതു തടയാൻ ശ്രമിക്കാതെ അവർക്കൊപ്പം നടന്നു നീങ്ങുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോ പകർത്തിയവർ പൊലീസിന് അതു കൈമാറണമെന്നും കുറ്റക്കാരായ പൊലീസുക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എ.ഡി.ജി.പി ബിപിൻ ബിഹാറി പറഞ്ഞു. നഗരത്തിൽ സമാധാനം പുനഃസ്ഥാപിച്ചതായും അക്രമസംഭവങ്ങളിൽ അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മുതർന്ന പൊലീസ് ഒാഫിസർമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി വിമാനമാർഗം മുംബൈയിലേക്ക് മാറ്റി. നിയമവിരുദ്ധമായി കുടിെവള്ള കണക്ഷൻ അനുവദിച്ചുവെന്ന പേരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഒരു വയോധികനും 17കാരനും കൊല്ലപ്പെട്ടിരുന്നു. നിരോധനാജ്ഞ ഏർപ്പെടുത്തിയ പൊലീസ് പ്രദേശെത്ത ഇൻറർനെറ്റ് ബന്ധം വിഛേദിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ മാട്ടി കരഞ്ച പ്രദേശത്തുനിന്നാണ് കലാപം തുടങ്ങിയത്. പിന്നീട് ഗാന്ധി നഗർ, രാജ ബസാർ, ഷാ ഗഞ്ച്, സറഫ തുടങ്ങിയ പ്രേദശങ്ങളിലും ഇരുട്ടിെൻറ മറവിൽ അക്രമികൾ അഴിഞ്ഞാടി. പൊലീസുകാരടക്കം 60 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.