അഹ്മദാബാദ്: ജൂൺ 19ന് നിർണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു. വ്യാഴാഴ്ച രണ്ട് എം.എൽ.എമാർ രാജിവെച്ചതിന് പിന്നാലെയാണ് മോർബിയിൽ നിന്നുള്ള നിയമസഭാംഗമായ ബ്രിജേഷ് മെർജ രാജിവെച്ചത്. സ്പീക്കർ രാജേന്ദ്ര ത്രിവേദി രാജി സ്വീകരിച്ചതായി അസംബ്ലി സെക്രട്ടേറിയേറ്റ് സ്ഥിരീകരിച്ചു. മെർജ കോൺഗ്രസ് പ്രാഥമികാംഗത്വവും രാജിവെച്ചു. മൂന്ന് മാസത്തിനിടെ രാജിെവക്കുന്ന എട്ടാമത്തെ കോണ്‍ഗ്രസ് എം.എൽ.എയാണ് മെർജ.
അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാർ വ്യാഴാഴ്ച രാജി വെച്ചിരുന്നു. കൂടുതൽ രാജി ഒഴിവാക്കാനായി കോൺഗ്രസ് എം.എൽ.എമാരെ ഏഴ് സംഘങ്ങളാക്കി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി. ഇതോടെ സഭയിലെ കോൺഗ്രസിെൻറ മൊത്തം അംഗബലം 65 ആയി ചുരുങ്ങി. ഇതോടെ ഒഴിവുവരുന്ന നാല് രാജ്യസഭ സീറ്റുകളിൽ രണ്ടുപേരെ വിജയിപ്പിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷ അസ്ഥാനത്തായി.
103 സീറ്റുകളുള്ള ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) 103 സീറ്റുണ്ട്. രണ്ട് വോട്ടുകൾ കൂടി ലഭിച്ചാൽ നിർത്തിയ മൂന്ന് സ്ഥാനാർഥികളെയും ഡൽഹിക്കയക്കാൻ ബി.ജെ.പിക്കാകും. രണ്ട് സീറ്റുകളുള്ള ഭാരതീയ ട്രൈബൽ പാർട്ടി, ഒരു സീറ്റുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), സ്വതന്ത്രൻ ജിഗ്നേഷ് മേവാനി എന്നിവരുടെ പിന്തുണയിലാണ് കോൺഗ്രസ് പ്രതീക്ഷ. അഭയ് ഭരദ്വാജ്, റമീളബെൻ ബാര, നർഹരി അമിന്‍ എന്നിവരെയാണ് ബി.ജെ.പി നിശ്ചയിച്ചിരിക്കുന്നത്. ശക്തിസിങ് ഗോഹില്‍, ഭരത് സിങ് സോളങ്കി എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.