ന്യൂഡൽഹി: ബി.ജെ.പി-അമരീന്ദർ തിരനാടകം വെളിച്ചത്തിലേക്ക്. അമരീന്ദറിനെ യഥാർഥ രാജ്യസ്നേഹിയെന്ന് പുകഴ്ത്തിയതിന് പിന്നാലെ സഖ്യസാധ്യതക്കുള്ള വാതിൽകൂടി തുറന്നിട്ടതായി പ്രഖ്യാപിച്ചുകൊണ്ടാണ് പഞ്ചാബിെൻറ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം രംഗത്തെത്തിയത്.
രാജ്യതാൽപര്യത്തിനാണ് മുൻഗണനയെന്ന വാദം ഉന്നയിച്ചാണ് അമരീന്ദറുമായി കൈ കോർക്കാനുള്ള വാഗ്ദാനം ബി.ജെ.പി പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ ദേശീയ സുരക്ഷ നയത്തെയും അതിർത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്രത്തെ കണ്ണടച്ച് പിന്തുണക്കുന്ന നിലപാടായിരുന്നു ക്യാപ്റ്റന്‍. പുതിയ പാർട്ടിയുണ്ടാക്കുമെന്ന് അമരീന്ദർ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ബി.ജെ.പിയുടെ പ്രതികരണം.
അമരീന്ദർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്ന് ന്യായീകരിച്ചതിന് പിന്നാലെ, സമയവും സാഹചര്യവും വരുേമ്പാൾ കർഷകരുടെ കാര്യം ചർച്ചചെയ്യുമെന്നും ദുഷ്യന്ത് പറഞ്ഞു.
ഫലത്തിൽ, ബി.ജെ.പിക്ക് ഏറ്റവും തലവേദനയായ കർഷക സമരം അമരീന്ദറിനെ മുന്നിൽ നിർത്തി അവസാനിപ്പിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.