ജയ്പുര്‍: ആല്‍വറില്‍ പശുക്കടത്തിനിടെ മുസ്ലിം യുവാവ് മരിച്ചത് പൊലീസ് നടത്തിയ വെടിവെപ്പില്‍. ഗോരക്ഷക ഗുണ്ടകളുടെ ക്രൂരമർദനത്തിൽനിന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്ന 35കാരന് ആസ് മുഹമ്മദിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു.
പൊലീസ് പറയുന്നത് നുണക്കഥയാണെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുകയും ചെയ്തു.പൊലീസുമായി ഏറ്റുമുട്ടലിനിടെ ലോറിയില്‍നിന്ന് വീണ് ടയറിനിടയില്‍ കുടുങ്ങി മരിച്ചെന്നാണ് രാജസ്ഥാന് പൊലീസ് കഥ ചമച്ചത്.
എന്നാല്‍, കൂടെയുണ്ടായിരുന്നവര്‍ പറയുന്നതിങ്ങനെ: 23 പശുക്കളുമായി ആല്‍വാറിലേക്ക് ലോറിയില്‍ പോകുകയായിരുന്ന ആസ് മുഹമ്മദിനെയും സംഘത്തെയും രാജസ്ഥാനിലെ ദോസയില്വെച്ചാണ് ഗോരക്ഷക ഗുണ്ടകള്‍ പിന്തുടര്ന്നത്. തുടര്‍ന്ന് അവര്‍ അറിയിച്ചതിനെ തുടർന്ന് പൊലീസും പിന്തുടര്ന്നു.
മത്സരഓട്ടത്തിനിടെ ലോറിയുടെ ടയറിന് പൊലീസ് വെടിവെച്ചു. ലോറി നിന്നതോടെ രണ്ടുപേർ ഒാടിരക്ഷപ്പെട്ടു. ആസ് മുഹമ്മദിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ പതുങ്ങിയിരുന്നിരുന്ന ആസിനെ ഗോരക്ഷക ഗുണ്ടകൾ പൊലീസ് സാന്നിധ്യത്തില്‍ ആക്രമിച്ചു.
മര്‍ദനത്തിനൊടുവില്‍ പൊലീസ് ആസ് മുഹമ്മദിെൻറ മുഖത്തേക്ക് നിറയൊഴിക്കുകയായിരുന്നു. പൊലീസിെൻറ വെടിയേറ്റ് അഞ്ചു പശുക്കളും ചത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കൊലക്കേസിനുപകരം കൊല്ലപ്പെട്ട ആസിനും സംഘത്തിനുമെതിരെയാണ് പശുക്കടത്തിന് പൊലീസ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.