ന്യൂഡൽഹി: ഗുരുതരമായ വെല്ലുവിളികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ മുഴുവൻ മത നേത ാക്കളും സാമൂഹിക പ്രവർത്തകരും യുവാക്കളുമെല്ലാം ഒന്നിക്കണമെന്ന് ജമാഅത്തെ ഇസ്ലാ മി അഖിേലന്ത്യ അമീർ സയ്യിദ് സഅദത്തുല്ല ഹുസൈനി പറഞ്ഞു. വിവിധ മത, ഭാഷ, സംസ്കാര, തത്ത്വശാസ്ത്രങ്ങളിലുള്ള ഐക്യവും സഹോദര്യവുമാണ് നമ്മുടെ രാജ്യത്തിെൻറ സവിശേഷത. എന്നാൽ, ഇത് തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതുകൊണ്ട് നമ്മുടെ െഎക്യം അപായത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഇൗദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അഖിലേന്ത്യ അമീർ.
പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ചില സാമൂഹികവിരുദ്ധ ഘടകങ്ങൾ നിയമം കൈയിലെടുക്കുന്നതും ഗോരക്ഷയുടെയും മറ്റും പേരിൽ നിരപരാധികൾക്കു നേരെ അതിക്രമം അഴിച്ചുവിടുന്നതുമാണ് ഒന്നാമത്തേത്. വർഗീയ ധ്രുവീകരണമാണ് മറ്റൊരു വെല്ലുവിളി. സാമ്പത്തിക അസമത്വവും, വലിയൊരു വിഭാഗം പൗരന്മാരെ പട്ടിണിയിൽനിന്ന് ഉയർത്തുന്നതിനും അവർക്ക് ഗുണമേന്മയുള്ള ജീവിത മാർഗങ്ങൾ നൽകുന്നതിനും സർക്കാറിനുള്ള കഴിവില്ലായ്മയുമാണ് മൂന്നാമത്തേത്. ഇവ ഒറ്റക്കെട്ടായി നേരിടുന്നതിന് എല്ലാവിധ സഹായവും നൽകാൻ ജമാഅത്ത് തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ വിദേശ സെക്രട്ടറിയും അംബാസഡറുമായിരുന്ന മുച്കുന്ദ് ദുബെ, മണിശങ്കർ അയ്യർ, അതുൽ കുമാർ, സ്വാമി അഗ്നിവേഷ്, ഫാ. എം.ഡി തോമസ്, ചന്ദ്രശേഖർ ആസാദ്, മൗലാന മഹ്മൂദ് മദനി, കമാൽ ഫാറൂഖി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.