കാലിഫോർണിയ: എയർ ഇന്ത്യയുടെ ഡൽഹി– സാൻഫ്രാൻസിസ്കോ വിമാനം വാതിലിൽ വിള്ളൽ കണ്ടതിനെ തുടർന്ന് സർവീസ് നിർത്തി. 225 യാത ്രക്കാരുമായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിനാണ് വിള്ളൽ കണ്ടെത്തിയത്.
ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളിൽ ഒന്നാണിത്. 16 മണിക്കുറോളം 13,000 കിലോമീറ്റർ തുടർച്ചയായി പറക്കേണ്ട വിമാനങ്ങൾ പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണ്. പാസഞ്ചർ ഡോർ ലീക്ക് ചെയ്തിരുന്നെങ്കിൽ കാബിൻ പ്രഷർ നഷ്ടപ്പെട്ട് വിമാനം പതിക്കുമായിരുന്നു.
അമേരിക്കയിൽ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണുള്ളത്. പാക്കിസ്ഥാൻ എയർ സ്പെയ്സ് നിരോധനം മൂലം എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് കൂടുതൽ മണിക്കൂറുകൾ പറക്കേണ്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.