ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് എയർ ഇന്ത്യ മാപ്പു പറഞ്ഞു. ക്ഷേത്രത്തിൽ മാംസാഹാരം ലഭിക്കുമെന്നായിരുന്നു 'ശുഭയാത്ര'യെന്ന എയർ ഇന്ത്യയുടെ മാസികയിലെ 'ഡിവോഷൻ കാൻ ബി ഡെലിഷിയസ്' എന്ന ലേഖനത്തിലെ പരാമർശം.
വിവാദ പരാമർശത്തിനെതിരെ ഒറീസയിലെ സംഘടനകളും വ്യക്തികളും പ്രതിഷേധങ്ങളുയർത്തിയിരുന്നു. 'ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ പ്രതിഷേധമറിയിക്കും' ലേഖനത്തോടുളള ഒറീസ്സ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ പ്രതികരണമിതായിരുന്നു.
പ്രതിഷേധം കനത്തതോടെയാണ് എയർഇന്ത്യ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. മാസികയുടെ കോപ്പികൾ വിപണിയിൽ നിന്ന് പിൻവലിക്കുമെന്നും എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.
'തെറ്റു വന്നതിൽ ഖേദിക്കുന്നു. ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ എയർ ഇന്ത്യക്ക് യാതൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ശുഭയാത്രയുടെ കോപ്പികൾ ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കും.' എയർ ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.
#AI apologises for the error. Our intention was not to hurt sentiments. #ShubhYatra magazine copies have been removed with immediate effect.
— Air India (@airindiain) October 29, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.