മുസഫർപുർ: ബീഹാറില്‍ മസ്തിഷ്ക ജ്വരം പടര്‍ന്നുപിടിക്കുന്നു. മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 14 കുട്ടികള ്‍ മരിച്ചു. രോഗബാധിതരില്‍ ഏറെയും താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ളവരും 15 വയസിന് താഴെയുള്ള കുട്ടികളുമാണെന്നത് ഭീതി പടർത്തിയിരിക്കുകയാണ്.
വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലമായതോടെ ചൂട് കൂടി നിര്‍ജ്ജലീകരണം കാരണമാണ് കുട്ടികള്‍ക്ക് രോഗം പിടിപെടുന്നതെന്നാണ് വിദഗ്ധ നിരീക്ഷണം.
രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് ക്രമാതീതമായി കുറഞ്ഞ നിലയിലും ഉയർന്ന പനിയുമായി 38 കുട്ടികളെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് സുപ്രണ്ട് സുനില്‍ ഷാഹി പറഞ്ഞു.
ഇതില്‍ 21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ കോളജ് ആശുപത്രിയിലും 14 പേര്‍ കെജ്രിവാള്‍ ആശുപത്രിയിലുമാണിപ്പോൾ. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.