ന്യൂഡൽഹി: ആധാറിെൻറ ഭരണഘടന സാധുതെയയും 2016ലെ ആധാർ നിയമെത്തയും ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസിലെ മുഴുവൻ കക്ഷികളോടും നിലപാട് രേഖാമൂലം അറിയിക്കാൻ ആവശ്യപ്പെട്ടു.
നാലു മാസത്തിനിടെ 38 ദിവസം വാദം കേൾക്കലിനൊടുവിലാണ് കോടതി വിധി പറയുന്നത് മാറ്റിയത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പി. ചിദംബരം, രാഗേഷ് ദ്വിവേദി, ശ്യാം ദിവാൻ, അരവിന്ദ് ദത്താർ എന്നിവരാണ് ഹരജിക്കാർക്കു വേണ്ടി വാദം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.