ലൈംഗികാരോപണം: എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാൻ അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗിക ആരോപണ കേസിൽ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. അമാനത്തുല്ലയുടെ സഹോദരന്‍റെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അമാനത്തുല്ല ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിലുള്ളത്.

അതേസമയം, സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ നേരത്തെയും അമാനത്തുല്ല അറസ്റ്റിലായിരുന്നു. ഇതിനെ തുടർന്ന് അമാനത്തുല്ല ഖാന്‍ സര്‍ക്കാര്‍ പദവികളില്‍ നിന്നും രാജിവെക്കുകയാണെന്നറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയിരുന്നു. എന്നാൽ പരാതികള്‍ അടിസ്ഥാന രഹിതമായതിനാല്‍ അദ്ദേഹത്തിന്‍റെ രാജി പാര്‍ട്ടി തള്ളികളയുകയായിരുന്നു.  

ആറു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന കുടുംബ പ്രശ്നമാണ് അമാനത്തുല്ലക്കെതിരെ സഹോദര ഭാര്യ ലൈംഗികാരോപണം ഉന്നയിക്കാന്‍ കാരണം. പാര്‍ട്ടിയുടെ അന്വേഷണത്തില്‍ എം.എല്‍.എക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടത്തെിയതായും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അമാനത്തുല്ല ഖാന്‍ നിയമനത്തില്‍ അഴിമതി ആരോപിച്ച് ബോര്‍ഡിന്‍റെ  ആസ്ഥാനത്ത് റെയ്ഡും നടന്നിരുന്നു. തന്‍റെ സേവനസന്നദ്ധതയും സത്യസന്ധതയും ഇഷ്ടപ്പെടാത്ത ആളുകളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അമാനത്തുല്ല നേരത്തെ പ്രതികരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.