കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു ഒരു മരണം കൂടി

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മൂന്ന് ജില്ലകളില്‍ വിഘടനവാദികള്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശ്രീനഗര്‍ കൂടാതെ, പുല്‍വാമ, ബാരാമുല്ല ജില്ലകളില്‍കൂടി പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രക്ഷോഭം ശക്തമായ കശ്മീര്‍ താഴ്വരയില്‍ തുടര്‍ച്ചയായ 73ാം ദിവസവും ജനജീവിതം സ്തംഭിച്ചു. സെപ്റ്റംബര്‍ 22 വരെ ബന്ദ് തുടരാനാണ് വിഘടനവാദികളുടെ തീരുമാനം.
അതിനിടെ, ഷോപിയാനില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പെണ്‍കുട്ടി മരിച്ചു. സംഘര്‍ഷത്തിനിടെ ബോധംകെട്ടുവീണ ഖുശ്ബു എന്ന പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് മരിച്ചത്. ഇതോടെ, ജൂലൈ എട്ടു മുതല്‍ കശ്മീര്‍ താഴ്വരയില്‍ മരിച്ചവരുടെ എണ്ണം 82 ആയി.
അതിനിടെ, അനന്ത്നാഗിലെ ലാല്‍ചൗക് പ്രദേശത്തുള്ള ഹനഫിയ സ്കൂള്‍ കെട്ടിടത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.