ന്യൂഡല്‍ഹി: ലൈംഗികപീഡന കേസുകളിലെ വിധി പുറപ്പെടുവിക്കുമ്പോള്‍ അവരുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്ന് ഡല്‍ഹി ഹൈകോടതി വിധി. ഇരകളുടെ അഭിമാനം സംരക്ഷിക്കാന്‍ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
2013ല്‍ വിധി പറഞ്ഞ പീഡനകേസില്‍ ഡല്‍ഹിയിലെ വിചാരണകോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ സംഭവത്തിലെ ഇരയുടെ പേര് പരാമര്‍ശിച്ചതായി ശ്രദ്ധയില്‍പെട്ടപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ജില്ല, സെഷന്‍സ് കോടതിയിലെ ജഡ്ജിമാരും വീഴ്ച ആവര്‍ത്തിച്ചതായും കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതി തനിക്കെതിരെ വിധിച്ച ശിക്ഷ അന്യായമാണെന്ന് വാദിച്ച് സമര്‍പ്പിച്ച ഹരജി തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.