ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ അപകീര്‍ത്തി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുള്‍പ്പെടെ അഞ്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി ഹൈകോടതി സമന്‍സ് അയച്ചു. കുമാര്‍ ബിശ്വാസ്, അഷുതോഷ്, സഞ്ചയ് സിംഗ്, രാഗവ് ചദ, ദീപക് ബജ്പായ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ ) ചീഫായിരുന്ന സമയത്ത് ഫിറോഷ് ഷാ കോട്ലാ സ്റ്റേഡിയ നിര്‍മാണവുമായ് ബന്ധപ്പെട്ട് താനും കുടുംബവും സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കെജ്രിവാളും ആം ആദ്മി പ്രവര്‍ത്തകരും പറഞ്ഞു എന്നാണ് കേസ്. എന്നാല്‍, ആ വാദം തെറ്റാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച കമ്മിറ്റിയില്‍ താന്‍ ഇല്ലായിരുന്നുവെന്നും തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞതെന്നും ജനുവരി അഞ്ചിന് കോടതിയില്‍ ജെയ്റ്റ്ലി ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.