കാറിനെ മറികടന്നയാളെ എം.എല്‍.എയുടെ സഹോദരന്മാര്‍ വെടിവെച്ചുകൊന്നു

ലക്നോ: തങ്ങള്‍ സഞ്ചരിച്ച കാര്‍   മറികടക്കാന്‍ ശ്രമിച്ച യുവാവിനെ  ഉത്തര്‍പ്രദേശ്  എം.എല്‍.എയുടെ സഹോദരന്മാര്‍  വെടിവെച്ചുകൊന്നു. 32വയസ്സുകാരനായ  ജയ്റാം യാദവ് എന്നയാളെയാണ് സമാജ്വാദി പാര്‍ട്ടി എം.എല്‍. എ ജഗ്റാം പാസ്വാന്‍െറ സഹോദരന്മാര്‍ വെടിവെച്ചുകൊന്നത്. ബലറാംപൂര്‍ -ഗ്വാണ്ട മേഖലയില്‍ ശനിയാഴ്ച രാത്രി  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ജയ്റാം യാദവ് ആക്രമിക്കപ്പെട്ടത്.   ജയ്റാമിന്‍െറ വാഹനം എതിരെ വന്ന  പാസ്വാന്‍ സഹോദരന്മാരുടെ ജീപ്പുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ജീപ്പിലുള്ളവരുമായി വാക്തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന്  പാസ്വന്‍ സഹോദരന്മാര്‍ ജയ്റാമിനെ  ആക്രമിക്കുകയും പിന്നാലെ  വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജഗ്റാം പാസ്വാന്‍െറ സഹോദരന്മാരായ അന്നു പാസ്വാന്‍, പപ്പു പാസ്വാന്‍, അംഗദ് പാസ്വാന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ എട്ട് സംഘത്തെ നിയോഗിച്ചതായും ബലറാംപൂര്‍ എസ്.പി. പ്രദീപ് കുമാര്‍ യാദവ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.