ന്യൂഡൽഹി: ഡൽഹിയിൽ അഴിമതിവിരുദ്ധ ജൻലോക്പാൽ നിയമത്തിന് അരവിന്ദ് കെജ്രിവാൾ സർക്കാർ അംഗീകാരം നൽകി. ഏത് സർക്കാർ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനാവുന്ന ഓംബുഡ്സ്മാെൻറ സാന്നിധ്യമുള്ള ജൻലോക്പാൽ ബിൽ അണ്ണാ ഹസാരെയുടെ ശിപാർശകൾകൂടി അംഗീകരിച്ചാണ് വെള്ളിയാഴ്ച ഡൽഹി അസംബ്ലി പാസാക്കിയത്. 70 അംഗ സഭയിൽ 64 പേർ അനുകൂലിച്ചു.
2011ൽ ഹസാരെക്കൊപ്പം തുടക്കമിട്ട ‘അഴിമതി വിരുദ്ധ ഇന്ത്യ’ പ്രസ്ഥാനത്തിന് ചരിത്രനിമിഷമാണിതെന്ന് കെജ്രിവാൾ പറഞ്ഞു. 2014ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബില്ലിൽ വെള്ളംചേർത്താണ് നടപടി പാസാക്കിയതെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി. രാജ്യത്തെ ബി.ജെ.പി, കോൺഗ്രസ് സർക്കാറുകളിലാരെങ്കിലും ഇത് നടപ്പാക്കാൻ താൽപര്യപ്പെടുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
പുതിയ മാറ്റങ്ങൾ പ്രകാരം ജൻലോക്പാലിനെ തെരഞ്ഞെടുക്കുന്ന പാനലിൽ ഒരു ഹൈകോടതി ജഡ്ജിയുടെ സേവനംകൂടി അധികമായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.