ശ്രീലങ്ക തടവിലാക്കിയ 19 മത്സ്യത്തൊഴിലാളികൾ കൂടി ഇന്ത്യയിലേക്ക് മടങ്ങി

കൊളംബോ: ശ്രീലങ്ക തടവിലാക്കിയ 19 മത്സ്യത്തൊഴിലാളികൾ കൂടി ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു. 19 മത്സ്യത്തൊഴിലാളികളെ നാട്ടിലേക്ക് അയച്ചെന്നും അവർ ഇപ്പോൾ ചെന്നൈയിലേക്കുള്ള യാത്രയിലാണെന്നും ഇന്ത്യൻ ഹൈകമീഷൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

നെടുന്തീവ്, മാന്നാർ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര സമുദ്രാർത്തി മറികടന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ 32 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ മാർച്ചിൽ മാത്രം ശ്രീലങ്ക പിടികൂടിയ ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ എണ്ണം 58 ആയി. ആറ് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 35 ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം മാത്രം ശ്രീലങ്കൻ നാവികസേന 178 മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 23 ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.

ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും ഉടൻ മോചിപ്പിക്കണമെന്നും നിയമസഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു.

Tags:    
News Summary - 19 more fishermen held by Sri Lanka return home: Indian High Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.