ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വർധനവും മൂലം വാഹന വിപണിക്ക് വരാനിരിക്കുന്നത് ആശങ്കയുടെ ദിനങ്ങൾ. വാഹന വ്യാപാരികളുടെ സംഘടനയായ സിയാമാണ് ആശങ്ക അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇൗ സാമ്പത്തിക വർഷത്തിൽ തന്നെ പുതിയ വാഹനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടാകുമെന്നാണ് സിയാം പറയുന്നത്. ആദ്യഘട്ടത്തിൽ ചെറിയ വാഹനങ്ങളെയാവും പ്രതിസന്ധി കാര്യമായി ബാധിക്കുക പിന്നീട് ട്രക്ക് ഉൾപ്പടെയുള്ളവയുടെ വിൽപനയിലും പ്രതിസന്ധി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോട്ട് നിരോധനം വാഹന വിൽപനയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ആ സ്ഥിതിയിൽ നിന്ന് വാഹനവിപണിയിൽ നിന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്ന് വാഹന വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സെപ്തംബർ മാസത്തിലെ വിൽപന കണക്കുകളും ഇത് സ്ഥിരീകരിക്കുന്നു.എങ്കിലും പുതിയ നികുതി പരിഷ്കാരമായ ജി.എസ്.ടി വിപണിയിൽ ആശങ്കയുർത്തുണ്ട്. വരും മാസങ്ങളിൽ വിൽപനയിൽകാര്യമായ കുറവുണ്ടാകുമെന്നാണ് സിയാമിെൻറ ആശങ്ക.
ജി.എസ്.ടിയിൽ എസ്.യു.വികൾക്കും ആഡംബര കാറുകൾക്ക് ആദ്യഘട്ടത്തിൽ ഇളവ് അനുവദിച്ചിരുന്നു. ഇതുമൂലം വൻ ഡിസ്കൗണ്ട് നൽകാൻ വാഹന വ്യാപാരികൾക്ക് സാധിച്ചിരുന്നു. എന്നാൽ നികുതി നിരക്കിൽ മാറ്റം വരുത്തിയതോടെ വീണ്ടും പ്രതിസന്ധിയുടെ നിഴലിലാണ് വാഹന മേഖല. അതേ സമയം, ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് കാറുകൾക്കും നികുതി ഇളവ് ജി.എസ്.ടിയിൽ നൽകുന്നില്ല. ഇതും വാഹന വ്യാപാരികൾക്ക് ആശങ്കയുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.