ന്യൂഡൽഹി: ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധിമൂലം 2020 ഏപ്രിൽ മാസത്തെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ബജാജ് ഓട്ടോ. ലോക്ഡൗണിനെത്തുടർന്ന് വരുമാനം നിലച്ചതിനാൽ 10 ശതമാനം സാലറി കട്ടാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.
‘വലിയൊരു സമൂഹത്തെ സഹായിക്കുന്നതിന് മുന്നോടിയായി സ്ഥാപനത്തിലെ ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും താൽപര്യം സംരക്ഷിക്കണം. കരാർ തൊഴിലാളികളുടെ ഒരുകുട്ടിപോലും വിശക്കുന്ന വയറുമായി ഉറങ്ങുന്നത് കാണാനിട വരരുത്. എല്ലാ ജോലിക്കാർക്കും ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകും’ കമ്പനിയുടെ അകത്ത് നൽകിയ കത്തിൽ മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.
ലോക്ഡൗണിനെത്തുടർന്ന് രാജ്യത്ത് ഓട്ടോ കമ്പനികൾ കഴിഞ്ഞ മാസം ഒരുവാഹനം പോലും വിൽപന നടത്തിയിട്ടില്ല. നിർമാണ പ്ലാൻറുകളെല്ലാം 40 ദിവസമാണ് പുട്ടിയിട്ടത്. മെയ് നാല് മുതൽ സാമൂഹിക അകലവും ലോക്ഡൗൺ ചട്ടങ്ങളും പാലിച്ച് നിർമാണ പ്രവർത്തികൾ തുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.