ടൊയോട്ട ഫോർച്യൂണർ
ടൊയോട്ടയുടെ കരുത്തൻ എസ്.യു.വി.യായ ഫോർച്യൂണർ, ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിലെ പുതിയ ചർച്ചാവിഷയം. മിലിട്ടറി ഗ്രീൻ നിറത്തിലുള്ള, പ്രത്യേക ആശയവിനിമയ സംവിധാനങ്ങളോടുകൂടിയ ഫോർച്യൂണറുകളുടെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ 'ഓൺ ആർമി ഡ്യൂട്ടി' എന്ന് എഴുതിയ പേപ്പർ പതിച്ച ഒരു വീഡിയോ കൂടി പുറത്തുവന്നതോടെ സൈനിക ഇൻഡക്ഷൻ സംബന്ധിച്ച ഊഹോപോഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ ടൊയോട്ട ഫോർച്യൂണറുകൾ ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസ് വിഭാഗത്തിന് വേണ്ടിയുള്ളതാണ്. യുദ്ധമുഖത്തെ ആശയവിനിമയം, സാറ്റലൈറ്റ് കണക്ഷനുകൾ സ്ഥാപിക്കൽ, സുരക്ഷിതമായ വിവര കൈമാറ്റം എന്നിവ ഉറപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം. ഈ ലക്ഷ്യങ്ങൾക്കായി, ഫോർച്യൂണറുകളുടെ റൂഫിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഡിഷുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ആർമി തിരഞ്ഞെടുത്തത് ഫോർച്യൂണറിന്റെ സിഗ്‌മ 4 (Sigma 4) വേരിയന്റാണ്. സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട, 4x4 സംവിധാനം (ഫോർ-വീൽ ഡ്രൈവ്) ഈ വേരിയന്റിന്റെ പ്രത്യേകതയാണ്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയും മലയിടുക്കുകളിലൂടെയുമുള്ള യാത്രയ്ക്ക് 4x4 സംവിധാനം അത്യന്താപേക്ഷിതമാണ്. വാഹനത്തിന്റെ പ്രകടനത്തിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ സിഗ്‌മ 4ൽ 2.8 ലിറ്റർ, ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എൻജിൻ പരമാവധി 204 പി.എസ് കരുത്തും 420 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.