ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതുതായി 1000 പേർക്ക് കൂടി രോഗം സ്ഥിരീകരി ച്ചിട്ടുണ്ട്. ഹുബായിൽ കഴിഞ്ഞ ദിവസം 37 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്.
ഇതുവരെ 7,711 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1032 പേർക്കാണ് ക ഴിഞ്ഞ ദിവസം പുതുതായി രോഗം ബാധിച്ചത്. തിബറ്റിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വുഹാനിൽ നിന്ന് അവരുടെ പൗരൻമാരെ ഒഴിപ്പിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്നതിനിടെ ലോകത്തെ പ്രമുഖ വിമാന കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ബ്രിട്ടീഷ് എയർവേയ്സ്, അമേരിക്കൻ എയർലൈൻസ്, കെ.എൽ.എം, യുണൈറ്റഡ്, ലുഫ്താൻസ, കാത്തേപസഫിക്, ലയൺ എയർ തുടങ്ങിയ കമ്പനികളാണ് സർവീസ് റദ്ദാക്കിയത്. വാഹന നിർമ്മാണ കമ്പനിയായ ടോയോട്ട, സ്വീഡിഷ് കമ്പനിയായ ഐകിയ, ഫോക്സ്കോൺ, സ്റ്റാർബക്സ്, ടെസ്ല, മക്ഡോണാൾഡ് തുടങ്ങിയ കമ്പനികൾ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അവരുടെ ചൈനയിലെ ഔട്ട്ലെറ്റുകൾ പൂട്ടി.
ചൈനയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വൻമതിൽ, ഫോർബിഡൻ സിറ്റി തുടങ്ങിയവ അധികൃതർ അടച്ചു. ചൈനീസ് പുതുവർഷ ആഘോഷത്തിെൻറ ഭാഗമായുള്ള എല്ലാ പരിപാടികളും നിർത്തിവെച്ചിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലോകരാജ്യങ്ങൾ പൗരൻമാരോട് ആശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോയെന്നത് സംഘടന ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.