ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരാർഥികളുടെ മികവിൽ അന്താരാഷ്ട്ര പ്രശസ്തരായ വിധികർത്താക ്കൾക്ക് ഏറെ സംതൃപ്തി. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശ ിദ് ആൽ മക്തുമിെൻറ രക്ഷകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിെൻറ 23ാം എഡീഷനിൽ ഇൗജിപ്തിൽ നിന്നുള്ള പ്രഫ. ഡോ. അബ്ദുൽ കരീം ഇബ്രാഹിം സാലിഹ്, ഡോ. അമീൻ ബിൻ ഇദ്രീസ് ഫലാത (സൗദി), ഡോ. സലീം മുഹമ്മദ് അൽ ദൂബി (യു.എ.ഇ), ഡോ. അബ്ദുൽ ഹാദി ലഖാബ് (അൽജീരിയ), ഡോ. ഇബ്രാഹിം മുഹമ്മദ് ഖുഷിദാൻ (ലിബിയ), ഡോ.മാനി ഹസ്സൻ ഗെൻസൂരി (ബുർകിനാ ഫാസോ) എന്നിവരുൾക്കൊള്ളുന്നതാണ് ജഡ്ജിങ് പാനൽ.
ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ഇബ്രാഹിം മുഹമ്മദ് ബു മിൽഹയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണങ്ങൾക്ക് ആയിരങ്ങളാണ് എത്തിച്ചേരുന്നത്. മലയാളി പണ്ഡിതരുടെ പ്രഭാഷങ്ങൾ ഇന്നലെ ആരംഭിച്ചതോടെ രാജ്യത്തിെൻറ പലഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇഫ്താറിനു ശേഷം ഉൗദ് മേത്തയിലെ അൽ വാസൽ ക്ലബിലേക്ക് ഒഴുകാൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.