അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ച39,334 പേർക്ക് അബൂദബി പൊലീസ് പോയവർഷം പിഴ ചുമത്തി. തലസ്ഥാന നഗരിയിലെ വാഹനാപകടങ്ങളിൽ പത്തു ശതമാനത്തിനും വഴിവെച്ചത് മൊബൈൽ ഫോൺ ദുരുപയോഗമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്.
പല യാത്രക്കാരിലും പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വാഹനമോടിക്കുേമ്പാൾ മൊബൈൽ ഫോണുപയോഗിക്കുന്നത് കടുത്ത ദുശ്ശീലമായി മാറിയിരിക്കുന്നതായി ഗതാഗത നിയമ ലംഘന പരിേശാധനാ വിഭാഗം മേധാവി മേജർ സുഹൈൽ ഫറാജ് അൽ ഖുബൈസി ചൂണ്ടിക്കാട്ടി. ഫോൺ ചെയ്യലും സന്ദേശങ്ങളയക്കലും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുമെന്നും മരണകാരണമായ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിയോടിക്കുന്നതിനിടെ വീഡിയോ പകർത്തുന്ന ശീലം പോലും പലർക്കുമുണ്ട്. അവർ സ്വയം അപകടത്തിൽ ചാടുന്നതിനൊപ്പം മറ്റു വാഹനയാത്രികരെയും കാൽനടക്കാരെയും അപകടത്തിൽ പെടുത്തുകയാണ്.
വാഹനാപകട നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാൻ പൊലീസും അധികൃതരും ബഹുമുഖ പദ്ധതികളും ബോധവത്കരണങ്ങളും നടത്തി വരുന്നതിനിടെയാണ് അവയെ അട്ടിമറിക്കുന്ന ഇൗ ശീലം പലരും തുടരുന്നത്. വിവിധ ജംങ്ഷനുകളിലെ കാമറകളിൽ പകർത്തപ്പെടുകയോ പേട്രാളിംഗ് പൊലീസുകാർ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയോ ചെയ്ത സംഭവങ്ങളിലാണ് നടപടി സ്വീകരിച്ചത്.
വാഹനമോടിക്കവെ ഫോൺ വിളിച്ചാൽ 200 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്പോയിൻറുകളുമാണ് ആദ്യ ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.