ദുബൈ: ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ മന്ത്രിസഭ. മനോജ് സബ്ബർവാൾ ഓം പ്രകാശ് എന്നയാളാണ് പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
യു.എ.ഇ പൗരന്മായ മൂന്നുപേർ, ലബനൻ-2, യമൻ-8, ഇറാഖ്-2, സിറിയ-3, ഇറാൻ-5, നൈജീരിയ-6, ബ്രിട്ടൻ, സെൻറ് കിറ്റ്സ് ആൻഡ് നവിസ്-2, റഷ്യ, ഇന്ത്യ, ജോർഡൻ, അഫ്ഗാനിസ്താൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികൾ എന്നിവരാണ് പട്ടികയിലുള്ളത്. റേയ് ട്രേസിങ് ട്രേഡിങ് കോ എൽ.എൽ.സി, എച്ച്.എഫ്.ഇസെഡ്, എ അർസൂ ഇൻറർ നാഷണൽ, ഹനാൻ ഷിപ്പിങ് എൽ.എൽ.സി എന്നിങ്ങനെ 15 സ്ഥാപനങ്ങളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യു.എ.ഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രിസഭ പ്രമേയത്തിൽ വ്യക്തക്കി. ഈ വ്യക്തികളോടും സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും കണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.