ദുബൈ: മൂന്നു മാസം മുൻപ് കുഞ്ഞ് പിറന്നപ്പോൾ യു.എ.ഇ പൗരൻ നാസർ മുറാദ് യൂസുഫ് മകന് നൽകിയത് തമീം എന്ന പേരാണ്.
മറ്റു ഗൾഫ് രാജ്യങ്ങളിലെ നായകരുടെയും പണ്ഡിതരുടെയും പേരുകൾ മക്കൾക്ക് ചേർക്കുന്ന പതിവു വെച്ചാണ് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പേരിട്ടത്. പക്ഷെ അതിനിടയിൽ സംഗതികളാകെ മാറി. ഖത്തറും മറ്റ് ജി.സി.സി രാജ്യങ്ങളും തമ്മിലെ ബന്ധം തകിടം മറിഞ്ഞു.
യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കാൻ ഖത്തർ വിസമ്മതിച്ചതോടെ നാസർ മുറാദ് പിന്നെ ആലോചിച്ചില്ല. കുഞ്ഞിന് പുനർ നാമകരണം ചെയ്തു. യു.എ.ഇ രാഷ്ട്ര പിതാവായ ശൈഖ് സായിദിെൻറ പേരാണ് പുതുതായി ചാർത്തിയത്. തമീമിെൻറ പേര് സായിദ് എന്നാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പിതാവ് പുറത്തുവിട്ടത്. മണിക്കൂറുകൾക്കകം പതിനായിരത്തോളം ലൈക്കുകളാണ് ഇൗ പോസ്റ്റിനു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.