ദുബൈ: യു.എ.ഇയിലെമ്പാടും നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ അഞ്ച് വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും പുറത്തിറങ്ങാനുള്ള വിലക്കും ശക്തമായി തുടരും.
രാത്രി എട്ട് മുതൽ പിറ്റേന്ന് രാവിലെ ആറ് വരെയാണ് സ്റ്റെറിലൈസേഷൻ നടക്കുക. ഇൗ സമയം അനുവാദമില്ലാതെ പുറത്തുപോകുന്നവർക്ക് കടുത്ത പിഴയും ചുമത്തും. ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള ജോലികൾക്കും മാത്രമാണ് പുറത്തിറങ്ങാൻ അനുമതി.
ഭക്ഷണം വാങ്ങുവാൻ പോകുന്നവർ www.move.gov.ae എന്ന സൈറ്റ് മുഖേനെ അനുമതി നേടണം. വ്യാഴാഴ്ച വൈകുന്നേരം എട്ടിന് ആരംഭിച്ച സ്റ്റെറിലൈസേഷൻ പരിപാടി ഞായറാഴ്ച രാവിലെ ആറിന് അവസാനിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ, അത് ദീർഘിപ്പിക്കാനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനുമാണ് രാഷ്ട്രം പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.