ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബൈ ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ്പോ നഗരി സന്ദർശിച്ച് സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി. സന്ദർശകർക്കും പ്രദർശനങ്ങൾ ഒരുക്കുന്നവർക്കും ഏറ്റവും ഉയർന്ന രൂപത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന് നേരേത്ത ശൈഖ് മുഹമ്മദ് നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശൈഖ് മൻസൂറും ഉന്നതാധികാര സമിതി അംഗങ്ങളും സന്ദർശിച്ചത്.
ജബൽ അലി മെട്രോ സ്റ്റേഷനിൽനിന്ന് എക്സ്പോ 2020 സ്റ്റേഷൻ വരെ യാത്ര ചെയ്താണ് പര്യടനം ആരംഭിച്ചത്. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ മുഹമ്മദ് അൽ തായർ മെട്രോയിലെ ഒരുക്കങ്ങൾ വിശദീകരിച്ചു. നഗരിയിലെത്തിയ ൈശഖ് മൻസൂറിനെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി സ്വീകരിച്ചു. പ്രദർശകരുടെയും സന്ദർശകരുടെയും സുരക്ഷയാണ് ഏറ്റവും മുൻഗണന നൽകേണ്ട കാര്യമെന്ന് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും അദ്ദേഹം നിർദേശം നൽകി. എക്സ്പോ സുരക്ഷ കമ്മിറ്റി തലവനും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫുമായ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മആരി ക്രമീകരണങ്ങൾ ശൈഖ് മൻസൂറിനോട് വിശദീകരിച്ചു.
സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനം എന്നിവയും അദ്ദേഹം പരിശോധിച്ചു. നഗരിയിലെ ദുബൈ ആരോഗ്യ വകുപ്പിെൻറ കോവിഡ് പരിശോധന കേന്ദ്രവും സന്ദർശിച്ചു. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും തിങ്കളാഴ്ച എക്സ്പോ നഗരി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.