അബൂദബി: എമിറേറ്റിലെ ഫാം ഉടമകള്‍ക്കായി അബൂദബി മാലിന്യനിര്‍മാര്‍ജന കേന്ദ്രവും (തദ്വീര്) അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയും സഹകരിച്ച് ബോധവത്കരണ കാമ്പയിന് തുടക്കമായി. പകര്‍ച്ചവ്യാധികളും രോഗങ്ങളും പരത്തുന്ന കൊതുകും ഈച്ചയുംപോലുള്ള ജീവികളും മറ്റു കീടങ്ങളും പെരുകുന്നത് തടയാന്‍ മലിനജല ടാങ്കുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാൻ കര്‍ഷകരെ ബോധവത്കരിക്കുകയെന്നതും കാമ്പയിന്റെ ലക്ഷ്യമാണ്.
ഈ വര്‍ഷം മൂന്നാം പാദം വരെയാണ് കാമ്പയിന് ഉണ്ടാവുക. മലിനജല ടാങ്കുകള്‍ മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറുമെന്നതിനാല്‍ ഇതു തടയുന്നതിന് കര്‍ഷകരെയും ഫാം ഉടമകളെയും ഇക്കാലയളവില്‍ ബോധവത്കരിക്കുമെന്ന് തദ്വീറിലെ കീടനിയന്ത്രണ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍നഖ്ബി പറഞ്ഞു.
ഈച്ചകളുടെയും കൊതുകുകളുടെയും പ്രത്യുൽപാദനം തടയാന്‍ മലിനജല ടാങ്കുകള്‍ അടച്ചും വൃത്തിയാക്കിയും സൂക്ഷിക്കണമെന്നും ഇതിലൂടെ സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമ്പയിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരെ ബോധവത്കരിക്കുകയും ചെയ്യുമെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സാമൂഹികസേവന ഡയറക്ടര്‍ ബദര്‍ അല്‍ ഷെഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.