റാസല്‍ഖൈമ: ഫുജൈറയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട്ട് ജോയിക്ക് വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിനത്തിലും ഫലം കണ്ടില്ല. പത്തനംതിട്ട കോന്നി സ്വദേശിയും റാക് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ആല്‍ബര്‍ട്ട് ജോയ് വ്യാഴാഴ്ച്ച ഫുജൈറയിലെ നദ്ഹ വാദി സന്ദര്‍ശിക്കുന്നതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെയാണ് അധികൃതര്‍ ഞായറാഴ്ച്ച തെരച്ചില്‍ നടത്തിയത്.
ജുല്‍ഫാര്‍ ജീവനക്കാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകെൻറ മകനായി വെള്ളിയാഴ്ച്ച പുലര്‍ച്ചെ തുടങ്ങിയ തെരച്ചില്‍ ഇന്നലെയും തുടര്‍ന്നു. അധികൃതരുടെ പരിശോധനക്ക് സമാന്തരമായി ആല്ബര്ട്ടിെൻറ പിതാവ് ജോയിയുടെ സഹപ്രവര്‍ത്തകരായ നൂറോളം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്ത സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയത്. ദുരന്ത സ്ഥലത്തിന് സമീപമുള്ള തദ്ദേശീയരായ പ്രദേശവാസികളും ആല്‍ബര്‍ട്ടിനായുള്ള തെരച്ചലില്‍ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.