ഫുജൈറ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കള്ളിമുൾ ചെടികളുടെ വൈവിധ്യം നേരിട്ടറിയാൻ ആ ഗ്രഹമുണ്ടോ , എന്നാൽ വരിക മസാഫിക്കടുത്തുള്ള അസ്മ കാർഷിക ഗ്രാമത്തിലെ ഉബൈദ് അൽ മസ്റൂ ഇയുടെ തോട്ടത്തിലേക്ക്. സഞ്ചാരികൾക്കായി തോട്ടത്തിെൻറ വാതിൽ മലർക്കെ തുറന്നിട്ടിര ിക്കുകയാണ് അദ്ദേഹം. മസാഫി ടൗണിൽ നിന്ന് ദിബ്ബറോഡിൽ കലൈബ വഴി മൂന്നു കിലോമീറ്റർ കഴിഞ ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ അസ്മ എന്ന ഉൾപ്രദേശത്ത് എത്താം.
മസാഫിയിൽ നിന്ന് ഏതാണ്ട് 12 കിലോമീറ്റർ ദൂരം. പട്ടാളത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ഉബൈദ് അൽ മസ്റൂഇ കൗതുകത്തിന് വേണ്ടിയാണ് കള്ളിമുൾ ചെടി വളർത്താൻ തുടങ്ങിയത്. പിന്നെയത് ഒരു ഹരവും ആവേശവുമായി മാറി.
ജപ്പാൻ,ആസ്ട്രേലിയ,അമേരിക്ക ആഫ്രിക്ക തുടങ്ങി വിവിധ ഭൂപ്രദേശങ്ങളിൽ കണ്ടുവരുന്ന നിരവധി ചെടികൾ ഇവിടെയുണ്ട്. ഇതിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനവും നടത്തി. ബംഗളുരുവിലെ ലാൽബാഗ് ഉദ്യാനത്തിലും പോയി. ധാരാളം വിത്തുകൾ പോസ്റ്റലായും വരുത്തി. മനോഹരമായി പരിപാലിക്കുന്ന തോട്ടത്തിൽ ടെൻറുകൾക്ക് ഉള്ളിലാണ് ചെടികൾ വളർത്തുന്നത്. കള്ളിമുൾ ചെടികൾ പൊതുവെ മരുഭുമിയിലെ ചൂടിൽ വളരുന്നവ ആയതിനാൽ അധികം പരിചരണം ആവശ്യമില്ല.
പക്ഷെ മസ്റൂഇ മനുഷ്യരെ പരിപാലിക്കുന്ന ശ്രദ്ധയോടെ ഇവയെ ശുശ്രൂഷിക്കുന്നുണ്ട്.രണ്ട് പാകിസ്താനികളെ ഇവിടെ ജോലിക്ക് നിയോഗിച്ചിട്ടുമുണ്ട്. തോട്ടത്തിൽ വിവിധ ഇനം മരങ്ങൾ , ദൈനം ദിനാവശ്യമുള്ള ഇല കൃഷികൾ , തക്കാളി , കാബേജ് , ആടുകൾ , കോഴികൾ , അലങ്കാര പക്ഷികൾ , പ്രാവുകൾ എന്നിവയേയും വളർത്തുന്നുണ്ടു് .
ധാരാളം ശുദ്ധജലം ലഭിക്കുന്നിടത്താണ് തോട്ടം. ഇളം മഞ്ഞ് മൂടിയ തോട്ടത്തിെൻറ പ്രഭാത കാഴ്ചയുടെ മനോഹാരിത വർണനാതീതം. തോട്ടത്തിൽ ഒരു കൊച്ചു ആമ്പൽ കുളവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.