ലോകത്തെ പ്രബലരായ വ്യക്തികളുടെ ഫോബ്സ് പട്ടികയിൽ ശൈഖ് ഖലീഫയും

അബൂദബി: ലോകത്ത് ചലനങ്ങൾ സൃഷ്ടിച്ച 75 പ്രബലരായ വ്യക്തികളുടെ പട്ടികയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും. ഫോബ്സ് തയാറാക്കിയ 2018ലെ പട്ടികയിലാണ് ശൈഖ് ഖലീഫ 43ാം റാങ്ക് നേടിയത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഷീ ജിൻപിങ് ആണ് പട്ടികയിൽ ഒന്നാമത്. ഇതോടെ കഴിഞ്ഞ നാല് വർഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുട്ടിൻ രണ്ടാം സ്ഥാനത്തായി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മൂന്നാം സ്ഥാനത്തും ജർമൻ ചാൻസലർ ആഞ്ജല മെർകൽ നാലാം സ്ഥാനത്തുമാണ്. 

ആമസോൺ ഡോട്ട് കോം സി.ഇ.ഒ ജെഫ് ബെസോസ്, റോമൻ കത്തോലിക്ക ചർച്ച് ബിഷപ് പോപ് ഫ്രാൻസിസ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷൻ സഹ സ്ഥാപകൻ ബിൽഗേറ്റ്സ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗൂഗ്ൾ സി.ഇ.ഒ ലാറി പേജ് എന്നിവരാണ് യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.ജി.സി.സി രാജ്യങ്ങളിൽനിന്ന് ശൈഖ് ഖലീഫയും മുഹമ്മദ് ബിൻ സൽമാനും മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ (17ാം റാങ്ക്), ഇൗജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി (45), തുർക്കി പ്രസിഡൻറ് ഉർദുഗാൻ (48), സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് (62) എന്നിവരും പട്ടികയിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിെൻറ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബഗ്ദാദിയെ 73ാം റാങ്കുകാരനായും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യയിൽനിന്ന് നരേന്ദ്രമോദിക്ക് പുറമെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിലുള്ളത്. 32ാം റാങ്കാണ് മുകേഷ് അംബാനിക്ക്.

Tags:    
News Summary - fobs uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.