ദുബൈ: ഷോപ്പിങ് മാളുകളിൽ ഇ സിഗരറ്റിെൻറ ഉപയോഗം പൂർണമായും അവസാനിപ്പിക്കാൻ ദുബൈ മുൻസിപ്പാലിറ്റി കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. ഇ സിഗരറ്റ് ഉപയോഗിക്കുന്നവരെ മാളിനുള്ളിലോ സമീപത്തോ കണ്ടാൽ പൊലീസിൽ ഏൽപ്പിക്കണമെന്ന് മാളുകളിലെ സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുൻസിപ്പാലിറ്റിയുടെ പബ്ലിക് ഹെൽത്ത് ആൻറ് സേഫ്റ്റി വകുപ്പ് ഡയറക്ടർ റിഥ സൽമാൻ പറഞ്ഞു. ഇൗ വിഷയത്തോടൊപ്പം എക്സ്കലേറ്ററുകളുടെ സുരക്ഷയും വകുപ്പ് പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പുകയില ഉപയോഗിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് തന്നെ നിരോധിച്ചതാണ്. ഇ സിഗരറ്റുകളുടെ ഇറക്കുമതിയും വിൽപനയും വിലക്കിയിട്ടുമുണ്ട്. ഇ സിഗരറ്റുകൾ ഉപയോഗിക്കുന്ന കൗമാരക്കാർ പെെട്ടന്ന് തന്നെ മയക്കുമരുന്നുകൾക്ക് അടിമപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.