മാലിന്യ സംസ്കരണത്തിന് തിളക്കമുള്ള ദുബൈ മാതൃക 

ദുബൈ: നഗര ശുചിത്വത്തിലും ശുദ്ധ ഉൗർജത്തിലും ഒരുപോലെ നിഷ്കർഷത പുലർത്തുന്ന ദുബൈയിൽ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ 250 കോടി ദിർഹം ചെലവിട്ട്   വൻപദ്ധതി വരുന്നു.   പാഴ്വസ്തുക്കളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇൗ പ്ലാൻറിന് ഖരമാലിന്യം സംസ്കരിച്ച് 1.2ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാൻ ശേഷിയുണ്ട്. വർസാൻ മേഖലയിൽ രണ്ട് ഹെക്ടർ വിസ്തൃതിയിലാണ് ഇത് സ്ഥാപിക്കുക. പ്രതിവർഷം 1.82 ദശലക്ഷം ടൺ മാലിന്യമാണ് ഇവിടെ സംസ്കരിക്കാൻ കഴിയുകയെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദിവസേന ദുബൈയിലുണ്ടാവുന്ന 8000 ടൺ ഖരമാലിന്യത്തിൽ 5000 ടൺ ദിവസേന സംസ്കരിക്കാൻ പുതിയ പ്ലാൻറിനു കഴിയും. അതുവഴി 2020 ആകുേമ്പാേഴക്കും പ്രതിദിനം 185 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാനാവും.

ബുർജ് ഖലീഫ പോലുള്ള 2000 കൂറ്റൻ കെട്ടിടങ്ങൾക്ക് ഇതിൽ നിന്നുള്ള ഉൗർജം മതിയാവും. വരും മാസങ്ങളിൽ നിർമാണം ആരംഭിക്കുന്ന പദ്ധതി എക്സ്പോ 2020ന് മുൻപ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി.   ദുബൈയുടെ ഉൗർജ സുസ്ഥിരതക്ക് പദ്ധതി ഗുണകരമാവുമെന്ന് ദുബൈ ജലവൈദ്യുതി അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പ്ലാൻറിൽ നിന്നുള്ള വൈദ്യുതി ദീവയുടെ ഗ്രിഡുമായി ബന്ധിപ്പിക്കും. കാർബൺ ബഹിർഗമനം കുറക്കുവാനും 2050 ആകുേമ്പാഴേക്കും നഗരത്തിലെ 75 ശതമാനം വൈദ്യുതി ശുദ്ധ ഉറവിടങ്ങളിൽ നിന്നാക്കുവാനും സഹായിക്കുമെന്നും ദുബൈ നഗരസഭയും നിർവഹണ ഏജൻസിയും തമ്മിലെ കരാറിൽ പറയുന്നു. സ്വിസ് കമ്പനിയായ ഹിറ്റാച്ചി സോസെൻ ഇനോവ, ബെൽജിയത്തിൽ നിന്നുള്ള നിർമാണ കമ്പനി ബെസിക്സ് എന്നിവയാണ് പ്ലാൻറ് നിർമാണ^ നിർവഹണ ചുമതല നിർവഹിക്കുക. 

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.