ദുബൈ: ഫിറ്റ്നസ് ചലഞ്ചിെൻറ രണ്ടാം ദിവസവും ആവേശം ചോരാതെ ആയിരങ്ങൾ വ്യായാമ മുറകളുമായി തെരുവിലിറങ്ങി. സഫ പാർക്കിൽ നടക്കുന്ന വീക്കെനഡ് ഫിറ്റ്നസ് കാർണിവലിെൻറ രണ്ടാം ദിവസവും പ്രമുഖരുടെ പരിശീലനങ്ങളും ലൈവ് ഷോയും അരങ്ങേറി. അമേരിക്കൻ ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, ബോക്സിംഗ്, ക്രിക്കറ്റ്, ഗോൾഫ്, പ്ലയോ ബോക്സ് വെർട്ടിക്കൽ ജംപ്, ടച്ച് റഗ്ബി, വോളിബാൾ എന്നിവയടക്കം 40 തരം കായിക വിനോദങ്ങൾ പരിചയിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു. മുൻ ഇംഗ്ലണ്ട് ഫുട്ബാൾ ക്യാപ്റ്റനും മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനുമായിരുന്ന റിയോ ഫെർഡിനാൻറ് താൻ ഫിറ്റ്നസ് നിലനിർത്തുന്ന വിധം ഉദാഹരണ സഹിതം വിവരിച്ചു. ഉൗർജസ്വലമായ ജീവിത രീതിയുണ്ടക്കുന്നതെങ്ങനെയെന്ന് ആർജെമാരായ ക്രിസ് ഫാഡ്, ബിഗ് റോസി, ജയിംസ് എവർട്ടൺ എന്നിവർ കാണിച്ചുകൊടുത്തു. ബബിൾ സോക്കർ, ഭിത്തിയിൽ കയറ്റം തുടങ്ങി നിരവധി കായിക പ്രവർത്തനങ്ങൾ കുട്ടികൾക്കായും ഒരുക്കിയിരുന്നു. നഖീൽ ചെയർമാൻ അലി റാശിദ് ലൂത്ത 450 ഒാളം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം ആറ് കിലോമീറ്റർ ദൂരം നടന്ന് ഫിറ്റ്നസ് ചലഞ്ചിൽ പങ്കാളിയായി. ഇൗ ദൂരം 36 മിനിറ്റിൽ മറികടന്ന ജീവനക്കാരൻ സമ്മാനം നേടുകയും ചെയ്തു. ഇൗ ആഴ്ചയുടെ അവസാന ദിനങ്ങളിൽ കാർണിവലിെൻറ ബാക്കി ഭാഗങ്ങൾ നടക്കും. മണലും കടലുമായി ബന്ധപ്പെട്ട കായിക വിനോദങ്ങളായിരിക്കും ഇവയിൽ ഉണ്ടാവുക. ബീച്ച് ഫുട്ബാൾ, േവാളിബാൾ, ക്രിക്കറ്റ്, കയാക്കിംഗ്, പട്ടം പറത്തൽ, പാരാ ൈഗ്ലഡിംഗ് എന്നിവയൊക്കെ ഇതിെൻറ ഭാഗമായി നടക്കും. ദിവസം 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയെന്നതാണ് ഫിറ്റ്നസ് ചലഞ്ച്. പിന്നീട് ഇൗ ശീലം നിലനിർത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.