ഷാർജ: കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പരേതനായ മഞ്ഞന ഇസ്മായിലിെൻറ മകനും കവിയും സാമൂഹിക പ്രവർത്തകനുമായ ഫൈസൽ മഞ്ഞന (42) ഷാർജയിൽ നിര്യാതനായി. 15 വർഷമായി ഇവിടെയുള്ള ഫൈസൽ സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു. അജ്മാൻ, ഷാർജ പ്രദേശങ്ങളിൽ സാമൂഹിക–സാംസ്കാരിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം ‘ചേഞ്ച് ലൈഫ'് സേവ് എ ലൈഫ്’ എന്ന കൂട്ടായ്മയുടെ ജന.സെക്രട്ടറിയായിരുന്നു. സെൽഫി എന്ന ലഘുസിനിമയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകരായ നാസർ നന്തി,അഷ്റഫ് താമരശ്ശേരി എന്നിവർ പറഞ്ഞു. അഷ്റഫ് താമരശ്ശേരിയെ കുറിച്ച് ഫൈസൽ എഴുതിയ കവിത ഇങ്ങനെയായിരുന്നു: 'പ്രവാസിയാം ഞാനീ മരുഭൂവികയിൽ, പ്രാണനകന്നൊരു ദേഹമായ് മാറിയാൽ, എൻ പ്രാണനായ് നിങ്ങളൊപ്പമുണ്ടാകും, മറുകരയെത്തുവാൻ എൻ ജീവനായി'. ‘ഞാൻ ഉണ്ടായിരുന്നെങ്കിൽ’ എന്ന ലഘുസിനിമക്കായി രചനയും നിർവഹിച്ചിരുന്നു . ഭാര്യ: ഹൈഫ. മാതാവ്: ഉമൈറ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.