റിയാദ്: കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റു രാജ് യങ്ങളിലുംനിന്നുള്ള ഷിപ്മെൻറുകളും പോസ്റ്റൽ പാർസലുകളും സ്വീകരിക്കുന്നതിൽ ഭ യപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇൗ രാജ്യങ്ങളിൽനിന്ന് വരു ന്ന പാർസലുകളുമായി ഇടപെടുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രാലയത്തെ ഉദ ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചരക്കുകൾ വഴി വൈറസ് പകരില്ലെന്ന ും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം റിയാദ്: ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൊറോണ വൈറസ് ബാധ സൗദിയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് സൗദി പൗരനാണെങ്കിലും ഇദ്ദേഹത്തെ ചികിത്സക്കുശേഷമേ സൗദിയിലെത്തിക്കൂ. രോഗം സുഖപ്പെടുന്നതുവരെ അവിടെതന്നെ കഴിയും. ഇറാനില്‍നിന്നെത്തിയ തങ്ങളുടെ പൗരനാണ് കുവൈത്തില്‍വെച്ച് കൊറോണ സ്ഥിരീകരിച്ചതെന്നും എന്നാൽ, പൂര്‍ണമായും ഭേദമാകും വരെ അദ്ദേഹത്തെ അവിടെതന്നെ ചികിത്സിപ്പിക്കുമെന്നും ഭേദമായ ശേഷമേ ഇങ്ങോട്ട് കൊണ്ടുവരൂ എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാനിൽനിന്നാണ് ഇയാൾ കുവൈത്തിലെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയാണ്. അതിെൻറ ഭാഗമായാണ് കുവൈത്തിലെ മന്ത്രാലയവുമായി ബന്ധപ്പെടുന്നതും േരാഗിയെ അവിടെതന്നെ ചികിത്സിപ്പിക്കാൻ ഏർപ്പാടുണ്ടാക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇറാനിൽനിന്നെത്തിയവരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ മൂന്നുപേർക്ക് കൊറോണ രോഗമുള്ളതായും ഇതിലൊരാൾ സൗദി പൗരനാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശ്വസന രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട അതേ മുൻകരുതൽ നടപടികളാണ് കൊറോണക്കുമെതിരെ വേണ്ടത്. മൂക്ക് ചീറ്റുകയോ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുേമ്പാൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുക, ശ്വസനരോഗ ലക്ഷണങ്ങളുള്ള ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കുക എന്നീ മുൻകരുതലുകളാണ് എടുക്കേണ്ടത്.
പുതിയ കൊറോണ വൈറസ് സംബന്ധിച്ച എന്ത് അന്വേഷണങ്ങൾക്കും ആരോഗ്യകേന്ദ്രത്തിെൻറ 937 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഉൗഹാപോഹങ്ങളും തെറ്റായ പ്രചാരണങ്ങളും പൊതുജനം വിശ്വസിക്കരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവിധ വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാവൂ എന്നും പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.