ദുബൈ: ബിന്ദു സന്തോഷിന് ഒന്നും കാണാനാവില്ലായിരുന്നു. പക്ഷെ ഗൾഫ് മോഡൽ സ്കൂൾ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സ്നേഹക്കൂട്ടം തന്നെ അത്രമേൽ ഇഷ്ടപ്പെടുന്നുവെന്ന് ആ മനസ്സ് തിരിച്ചറിഞ്ഞിരുന്നു. വേദിയിലെ ആ പ്രസന്ന മുഖം തന്നെ അതിന് തെളിവ്. വെള്ളിയാഴ്ചയുടെയോ നോമ്പിെൻറയോ ആലസ്യമില്ലാതെ യു.എ.ഇയുടെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ അക്ഷരസ്നേഹികളുടെ പ്രാർഥന നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു ബിന്ദു സന്തോഷിെൻറ ‘വാക്സ്ഥലി’യുടെ പ്രകാശനം.ഇങ്ങനെയൊരു പുസ്തക പ്രകാശനം ദുബൈയുടെ ചരിത്രത്തിൽ ആദ്യമായായിരിക്കും. കുടുംബസമേതം ഒഴുകിയെത്തിയവർ പുസ്തകം ഏറ്റുവാങ്ങാൻ മാത്രം എത്തിയവരായിരുന്നില്ല. മൂന്നു പതിറ്റാണ്ടോളം നീളുന്ന ജീവിത പരീക്ഷണങ്ങളെ മനസ്സിെൻറ കരുത്തുകൊണ്ട് അതിജീവിക്കുന്ന ഒരു എഴുത്തുകാരിക്ക് എല്ലാ അർഥത്തിലും പിന്തുണയും െഎക്യദാർഢ്യവും അറിയിക്കാനുള്ള വരവായിരുന്നു അത്.
എഴുത്തുകാരിക്ക് രോഗ പീഡയും സാമ്പത്തിക ബാധ്യതയും വർധിച്ചുവരുന്നത് മനസ്സിലാക്കിയ ‘അക്ഷരക്കൂട്ടം’ കൂട്ടായ്മ ഏതാനും ആഴ്ചകൾ മുമ്പ് മാത്രം തീരുമാനിച്ചതായിരുന്നു അവരുടെ രചനകൾ ഉൾകൊള്ളിച്ച് ഒരു പുസ്തകം ഇറക്കാൻ. പിന്നീട് ആ ഉദ്യമം പ്രവാസലോകത്തെ നൂറോളം സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഏറ്റെടുത്തു. പുസ്തകം വാങ്ങി ബിന്ദു സന്തോഷിനോടുള്ള കരുതലിൽ ചേർന്നുനിൽക്കാൻ എല്ലാവരും മത്സരിച്ചു. കേരളത്തിൽ നിന്ന് അച്ചടിച്ച് കൊണ്ടുവന്ന പുസ്തകങ്ങളെല്ലാ ഒറ്റദിവസം വിറ്റു തീർന്നു. ആയിരകണക്കിന് പുസ്തകങ്ങൾക്കാണ് ഇതിനകം ഒാർഡർ ലഭിച്ചത്. ഒൗപചാരിക ചടങ്ങ് കഴിഞ്ഞിട്ടും അവർ സ്നേഹേന്വഷണവുമായി എഴുത്തുകാരിക്കും ചുറ്റും കൂടി. ദുബൈ നഗരസഭയിലെ സീനിയർ മീഡിയ സ്പെഷ്യലിസ്റ്റും അറബ് കവയിത്രിയുമായ ഹംദ അൽ മുർറ് അൽ മുഹൈരിയാണ് പ്രകാശനം നിർവഹിച്ചത്. നഗരസഭയിലെ മീഡിയ റിലേഷൻസ് മേധാവി മാ അൽ െഎനൈൻ സലാമ ആദ്യ പ്രതി ഏറ്റുവാങ്ങി. ബിന്ദു സന്തോഷിെൻറ ജീവിതത്തിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഇരുവരും പറഞ്ഞു. ഹാളിലുള്ള മുഴുവൻ പേരോടും നിന്ന് കരഘോഷം മുഴക്കി ബിന്ദുവിന് ആദരവ് അർപ്പിക്കാൻ ഹംദ അൽ മുർറ് അൽ മുഹൈരി ആഹ്വാനം ചെയ്തത് സദസ്സ് സസന്തോഷം അനുസരിച്ചു. അവർ അറബി കവിതയും ചൊല്ലി.
മതമോ ജാതിയോ ഭാഷയോ ഒന്നും ഇൗ രാജ്യത്തിന് പ്രശ്നമല്ലെന്നും നമ്മളെല്ലാം സഹോദരി സഹോദരന്മാരാണെന്നും ഇൗ ഹാളിലെ ജനക്കൂട്ടവും അതാണ് തെളിയിക്കുന്നതെന്നും മ അൽ െഎനൈൻ സലാമ പറഞ്ഞപ്പോൾ വൻ കരഘോഷം മുഴങ്ങി. അഡ്വ. നജീദ് ചടങ്ങ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. പി.ശിവപ്രസാദും ബഷീർ തിക്കോടിയും പുസ്തകം പരിചയപ്പെടുത്തി. പാപ്പിറസ് ബുക്സ് പ്രതിനിധി റോയി നെല്ലിക്കോട് സംസാരിച്ചു. യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ ഗോപകുമാർ ഭാർഗവൻ ബിന്ദുസന്തോഷിന് മെമേൻറാ സമ്മാനിച്ചു. തൻസി ഹാഷിർ അവതാരകയായിരുന്നു. ഷാജി ഹനീഫ് സ്വാഗതവും ഉണ്ണി കുലുക്കല്ലൂർ നന്ദിയും പറഞ്ഞു. ബിന്ദു സേന്താഷ് മറുപടി പറഞ്ഞു. നോമ്പുതുറ സൽക്കാരവും കഴിഞ്ഞാണ് എല്ലാവരും മടങ്ങിയത്.
‘ഇൗ പ്രാർഥന കേൾക്കാതിരിക്കാൻ ദൈവത്തിനാവില്ല’
‘ഇപ്പോൾ ധൈര്യം തോന്നുന്നു. ഇനിയും ഞാൻ ജീവിക്കുമെന്ന്. കാരണം ഇത്രയും പേരുടെ പ്രാർഥന കേൾക്കാതിരിക്കാൻ ദൈവത്തിനാവില്ലെന്ന് ഉറപ്പാണ്’-നിറഞ്ഞ സദസ്സിനെ നോക്കി ബിന്ദു സന്തോഷ് പറഞ്ഞു. വാക്സ്ഥലി പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. അന്ധതയും വൃക്കരോഗവും ശരീരത്തെ ഏറെ പ്രയാസെപ്പടുത്തുേമ്പാഴും അവർ നിറഞ്ഞചിരിയോടെയാണ് സംസാരിച്ചത്
2002 മുതൽ തന്നെ തെൻറ രചനകൾ പുസ്തകമാക്കാനുള്ള നിർദേശം പലരും മുേന്നാട്ടുവെച്ചിരുന്നു. പക്ഷെ പ്രസംഗം, വേദി, മാധ്യമങ്ങൾ എല്ലാം പേടിയായതിനാൽ ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ ഇപ്പോൾ തോന്നി സമയമായെന്ന്. ആരോഗ്യപരമായും സാമ്പത്തികമായും ദുർബലമായ ഘട്ടമാണിത്.അപ്പോഴാണ് സഹായഹസ്തവുമായി ഒരുകൂട്ടം നന്മ നിറഞ്ഞ ആളുകൾ വരുന്നത്. ഇത്രയൂം വലിയ പിന്തുണ ലഭിക്കുമെന്നും സ്വപ്നത്തിൽ പോലും കരുതിയതല്ല. തളർച്ച വരുേമ്പാൾ ഇത്രയും പേർ കൂടെ നിൽക്കുന്നത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അവസാന സ്കാനിങ് റിപ്പോർട്ട് കിട്ടിയപ്പോൾ ഞാനും ഭർത്താവും തളർന്നുപോയി. ഇത്രയും കാലം പിടിച്ചുവെച്ച എല്ലാ ധൈര്യവും ചോരുന്നപോലെ. ഉള്ളിലെപ്പോഴും ഒരു കരച്ചിൽ ഉണ്ടായിരുന്നെങ്കിലും അത് പുറത്തുകാട്ടിയിരുന്നില്ല. പക്ഷെ ഇത്തവണ കൈവിട്ടുപോയി. ആ സമയത്താണ് കൃത്യമായ സഹായകരങ്ങൾ നീണ്ടത്. ഇതിനായി പ്രവർത്തിച്ച എല്ലാവരോടും നിറഞ്ഞ നന്ദിയുണ്ട്-അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.