അബൂദബി: അബൂദബി ബാങ്കിലെ അക്കൗണ്ടിൽനിന്ന് ഇലക്ട്രോണിക്സ് ട്രാൻസ്ഫർ മുഖേന 63.5 കോടി ദിർഹം തട്ടിയ കേസിൽ ഇന്ത്യക്കാർ ഉൾപ്പെടെ 33 പേർ വിചാരണയിൽ. ഇന്ത്യക്കാർക്ക് പുറമെ പാകിസ്താനികൾ, അമേരിക്കക്കാർ, റഷ്യക്കാർ, കാനഡക്കാർ എന്നിവരാണ് അബൂദബി ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ച അബൂദബി പൊലീസിലെ കുറ്റാന്വേഷണ വിഭാഗം 24 മണിക്കൂറിനകമാണ് പ്രതികളെ പിടികൂടിയത്. അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട തുകയിൽ 62.5 കോടി ദിർഹം കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചതായി കോടതി രേഖകളിൽ അബൂദബി ഫൈനാൻഷ്യൽ പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂണിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യം വിടുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനായതിനാലാണ് പണം തിരിച്ചുപിടിക്കാൻ സാധിച്ചത്. അസാധാരണമായ പണം പിൻവലിക്കൽ നടന്നതായി ബാങ്ക് പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ഒരു ബാങ്ക് ജീവനക്കാരൻ മറ്റൊരു ബാങ്ക് ജീവനക്കാരെൻറ പാസ്വേഡ് ഉപയോഗിച്ച് ബാങ്കിെൻറ ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവേശിച്ചാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ച് വ്യത്യസ്ത ബാങ്കുകളിലായുള്ള അഞ്ച് കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ഇൗ അക്കൗണ്ടുകൾ ഫൈനാൻഷ്യൽ പബ്ലിക് പ്രോസിക്യൂഷൻ മരവിപ്പിച്ചിട്ടുണ്ട്. പ്രതികൾ ബാങ്കിൽനിന്ന് തട്ടിയ പണം ഉപയോഗിച്ച് 6,000 മൊബൈൽ ഫോണുകളും വാങ്ങിയിട്ടുണ്ട്. ഒരു കോടി ദിർഹം വിലയ്ക്കുളള മൊബൈൽ ഫോണുകളാണ് വാങ്ങിയത്.
പ്രതികളിൽ 25 പേരാണ് വിചാരണക്ക് കോടതിയിൽ ഹാജരായത്. ഇവർ കുറ്റം നിഷേധിച്ചു. ഒമ്പത് അഭിഭാഷകരാണ് പ്രതികൾക്കായി ഹാജരാകുന്നത്. അക്കൗണ്ടിലേക്ക് അഞ്ച് കോടി ദിർഹം നിക്ഷേപിക്കപ്പെട്ടതായി മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് തെൻറ ഉടൻ ബാങ്ക് അധികൃതരെ വിവരമറിയിച്ചിരുന്നുവെന്ന് ഒരു പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണ നവംബർ 14ലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.