ഫുജൈറ: മൂന്നാമത് അറേബ്യന്‍ കുതിര സൗന്ദര്യ പ്രദര്‍ശന മത്സരം ഫുജൈറ ഫോര്‍ട്ട് അങ്കണത്തില്‍ ആരംഭിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷകർതൃത്വത്തില്‍ തുടക്കം കുറിച്ച സൗന്ദര്യപ്രദര്‍ശന മത്സരത്തിെൻറ ആദ്യദിനങ്ങളിൽ തന്നെ വന്‍ജന തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായ ഇന്നലെ വിവിധ എമിറേറ്റുകളിൽ നിന്ന് നൂറു കണക്കിനു പേരാണ് ഫുജൈറയിലേക്ക് വന്നത്.
കുതിരകളുടെ ശരീര ഘടന, ശക്തി, നടത്തത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് പാനല്‍ വിജയം കണക്കാക്കുന്നത്. 500-ല്‍ അധികം കുതിരകള്‍ മാറ്റുരക്കുന്ന മത്സരം തിങ്കളാഴ്ച വരെ നീളും. ഫുജൈറ ഫോര്‍ട്ട് പരിസരങ്ങളിലാണ് ഇവക്ക് തെമ്പാരുക്കുന്നത്. ഫുജൈറ അറേബ്യൻ കുതിര സൊസൈറ്റിയും അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലുമണിമുതല്‍ തുടങ്ങുന്ന മത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്ക് നല്‍കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.