ദുബൈ: നിറ ലോഡുമായി മരുഭൂമിയിലൂടെ പോകുന്നതിനിടെ മണലിൽ പൂണ്ടവാഹനം എങ്ങിനെ പുറത്തെത്തിക്കുമെന്നോർത്ത് വിഷമിച്ചു നിൽക്കവെയാണ് സഹായ വാഗ്ദാനവുമായി ഒരു വണ്ടി ഇൗ ലോറി ഡ്രൈവർക്കു മുന്നിൽ വന്നു നിന്നത്. വാഹനമെന്നാൽ ചില്ലറ വാഹനമൊന്നുമല്ല, ജി ക്ലാസ് മെർസിഡസ്. അതിലേറെ അത്ഭുതമായത് വാഹനേമാടിച്ചിരുന്ന ആളെ കണ്ടപ്പോഴാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കയറു കെട്ടി വാഹനം മുന്നോട്ടു നീക്കാൻ തുടങ്ങിയെങ്കിലും ഇടക്ക് വെച്ച് പൊട്ടി. അതു ശരിയാക്കി വീണ്ടും മുന്നോട്ടു നീക്കിയെങ്കിലും ക്ലേശകരമായിരുന്നു. പിന്നീട് ലോറിയിൽ കയറ്റിയിരുന്ന മണ്ണു മുഴുവൻ ഇറക്കിയ ശേഷമാണ് വാഹനം പുറത്തു കടത്തിയത്.
സഹായത്തിനെത്തിയ ശൈഖിന് ഹസ്തദാനം ചെയ്താണ് ഡ്രൈവർ മടങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ ഇതിനകം ഇരുപത്തിയേഴായിരത്തിലേറെ പേരാണ് ഇൗ ദൃശ്യങ്ങൾ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.