ദുബൈ: അഴിമതി, പണ ദുരുപയോഗ കേസിൽ 25 വർഷം തടവും പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രമുഖ നിർമാണ കമ്പനിയായ ദീയാറിെൻറ മുൻ സി.ഇ.ഒ സാക് ഷഹീൻ സമർപ്പിച്ച ഹരജികൾ ദുബൈ അപ്പീൽ കോടതി തള്ളി. പദവി ദുരുപയോഗം ചെയ്തതിന് 15 വർഷം തടവും 9.2 കോടി ദിർഹത്തിെൻറ തിരിമറിക്ക് 10 വർഷം തടവും പിഴയുമാണ് 52 കാരനായ അമേരിക്കൻ പൗരത്വമുള്ള ലബനൻ സ്വദേശിക്ക് കോടതി വിധിച്ചിരുന്നത്.
ഇതിനെതിരെ സമർപ്പിച്ച രണ്ട് അപ്പീലുകളും നിഷ്ഫലമായതോടെ ഇനി പരമോന്നത കോടതിയിലെ അപ്പീൽ മാത്രമാണ് ഏക പ്രതീക്ഷ. ടെക്സാസിലെ ഒരു വസ്തു ദീയാറിനു വേണ്ടി വാങ്ങിയതിലാണ് കോടികളുടെ തിരിമറി നടത്തിയത്.
വ്യാജരേഖകൾ ചമച്ചും അധികാര ദുർവിനിയോഗം നടത്തിയുമാണ് ഇതു നടത്തിയത്. ഇൗ ഇടപാടിനായി ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരനുൾപ്പെടെ മറ്റു നാലുപേരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.