യു.എ.ഇ സായുധസേനാ സംഘം  കാഠ്മണ്ഡുവില്‍; ലക്ഷ്യം എവറസ്റ്റ് 

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നതിനായി യു.എ.ഇ സായുധ സേനാ സംഘം നേപ്പാളിന്‍െറ തലസ്ഥാനമായ കാഠ്മണ്ഡുവിലത്തെി. 8858 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കുന്നതിന് 16 അംഗ സംഘമാണ് കാഠ്മണ്ഡുവിലത്തെിയിട്ടുള്ളത്. ഇവരില്‍ 13 പേര്‍ യു.എ.ഇ സായുധ സേനയുടെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ്. കൊടുമുടി കയറ്റത്തില്‍ വിദഗ്ധരായ മൂന്ന് പേരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍. സ്പോര്‍ട്സ് മെഡിസിനിലും ആള്‍ട്ടിറ്റ്യൂഡ് ഫിസിയോളജിയിലും വിദഗ്ധനായ ഡോക്ടറും സംഘത്തോടൊപ്പമുണ്ട്. എവറസ്റ്റിന്‍െറ മുകളിലത്തൊന്‍ രണ്ട് മാസമെടുക്കുമെന്നാണ് കരുതുന്നത്. എവറസ്റ്റ് കീഴടക്കാനത്തെുന്ന അറബ് മേഖലയില്‍ നിന്നുള്ള ആദ്യ ഒൗദ്യോഗിക സംഘം, അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ സൈനിക സംഘം തുടങ്ങിയ ബഹുമതികളോടെയാണ് യു.എ.ഇ സംഘം എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നത്. 
2015ല്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ ശേഷം എവറസ്റ്റ് കീഴടക്കാനത്തെുന്ന ആദ്യ ഒൗദ്യോഗിക സംഘങ്ങളിലൊന്നും യു.എ.ഇയാണ്.  അധികം വൈകാതെ യു.എ.ഇ സംഘം എവറസ്റ്റ് കീഴടക്കാനുള്ള യാത്ര തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.