ഇന്‍ഷുറന്‍സ് കാര്‍ഡ് ദുരുപയോഗം  ചെയ്താല്‍ 5000 ദിര്‍ഹം വരെ പിഴ

ദുബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 
ഒരാളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ദുരുപയോഗം ചെയ്ത രണ്ട് സ്ത്രീകള്‍ക്ക് ദുബൈ കോടതി കഴിഞ്ഞയാഴ്ച രണ്ട് മാസം തടവും 2000 ദിര്‍ഹം പിഴയും വിധിച്ചു. ദുബൈ ലത്തീഫ ആശുപത്രിയില്‍ ചികിത്സക്കായത്തെിയ സ്ത്രീ ബന്ധുവായ മറ്റൊരു വനിതയുടെ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണിത്. 
56 തരം നിയമലംഘനങ്ങള്‍ക്ക് 500 മുതല്‍ 3.5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.
ജൂണ്‍ 30ഓടെ ദുബൈയിലെ താമസക്കാര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവുകയാണ്. 
ജൂലൈ ഒന്ന് മുതല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനികള്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും 500 ദിര്‍ഹം വീതം പിഴ ചുമത്തും. 
കുടുംബാംഗങ്ങളെ ഇന്‍ഷുറന്‍സ് പരിധിയില്‍ പെടുത്താത്ത സ്പോണ്‍സര്‍മാര്‍ക്കും ഇതേ പിഴയുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ജീവനക്കാരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാത്ത തൊഴിലുടമകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും 1000 ദിര്‍ഹമാണ് പിഴ. 
നിയമം അനുശാസിക്കുന്ന വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തുമെന്നും ദുബൈ ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.