അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രപരമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെ അത് കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ തന്നെ നല്ല ബന്ധമാണ്. എന്നാല്‍ 34 വര്‍ഷത്തിന് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധത്തിന് കൂടുതല്‍ ആഴവും പരപ്പും നല്‍കുമെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുതിയ പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നാണ് ഇതിനര്‍ഥം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ഉഭയകക്ഷി, മേഖലാ, ആഗോള തല വിഷയങ്ങള്‍ മോദിയും യു.എ.ഇ രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയുടെ ഈ ഒരു സന്ദര്‍ശനത്തിനായി കുറേകാലമായി തങ്ങള്‍ ഒരുക്കം തുടങ്ങിയിട്ടെന്ന് സീതാറാം പറഞ്ഞു.
ചരിത്ര സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദിവസങ്ങളായി കഠിനാധ്വാനത്തിലാണ്. യു.എ.ഇ അധികൃതരും ഇന്ത്യന്‍ സമൂഹവും വലിയ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കാണുന്നത്.
മികച്ച സഹകരണമാണ് ഇവരില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. തന്‍െറ ഒൗദ്യോഗിക കാലയളവില്‍ തന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സാധ്യമായതില്‍ സംതൃപ്തിയുണ്ടെന്ന് ഗള്‍ഫ് മേഖലയില്‍ നിലവിലെ ഏക മലയാളി സ്ഥാനപതി കൂടിയായ ടി.പി.സീതാറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.