ഉംറ: വിദേശ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു

ജിദ്ദ: ഈ വർഷം ഉംറ സീസൺ ആരംഭിച്ചശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിക്കാനെത്തിയ തീർഥാടകരുടെ കണക്ക് കഴിഞ്ഞ ദിവസമാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ടത്.

അനുവദിച്ച വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ വിമാനമാർഗമാണ് എത്തിയത്.

കരമാർഗം അഞ്ചുലക്ഷം പേരും കപ്പൽ വഴി 3675 പേരും എത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത് ഇന്തോനേഷ്യയിൽനിന്നാണ്. 10,05,265 തീർഥാടകരാണ് ഇന്തോനേഷ്യയിൽനിന്ന് ഇതുവരെ എത്തിയത്.

7,92,208 പേരുമായി പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 4,48,765 തീർഥാടകർ ഇന്ത്യയിൽനിന്ന് എത്തിയിട്ടുണ്ട്.

ഈജിപ്തിൽനിന്ന് 3,06,480 പേരും ഇറാഖിൽനിന്ന് 2,39,640 പേരും ബംഗ്ലാദേശിൽനിന്ന് 2,31,092 പേരും എത്തി.

Tags:    
News Summary - Umrah: The number of foreign pilgrims has crossed 45 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.