റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരത്തിെൻറ മുഖച്ഛായ മാറ്റാെനാരുങ്ങുന്ന റിയാദ് മെട്രോ റെയിലിൽ യാത്ര ചെയ്യാനുള്ള കാർഡിന് പേരായി. പൊതുജനങ്ങളിൽനിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ച് അന്തിമ റൗണ്ടിൽ കടുത്ത മത്സരത്തിനൊടുവിൽ വോെട്ടടുപ്പിലൂടെയാണ് ‘ദർബ്’ എന്ന പേര് നിശ്ചയിച്ചത്. പൊതുജനങ്ങളിൽനിന്ന് പ്രവഹിച്ച പേരുകളിൽനിന്ന് അന്തിമ റൗണ്ടിലേക്ക് നാലു പേരുകളാണ് എത്തിയത്.
നജ്ദ്, ദർബ്, ബർഖ്, തുവൈഖ് എന്നീ പേരുകൾ തമ്മിലാണ് അന്തിമ ഘട്ടത്തിൽ മത്സരിച്ചത്. ഓൺലൈനായി നടന്ന വോെട്ടടുപ്പിൽ 1,60,000 പേർ ‘ദർബി’ന് അനുകൂലമായി വോട്ട് ചെയ്തതായി റിയാദ് മെട്രോ അധികൃതർ അറിയിച്ചു. ദർബ് എന്നാൽ അറബി ഭാഷയിൽ ‘വഴി’ എന്നാണ് അർഥം. മറ്റ് മൂന്നു പേരുകളിൽ ‘നജ്ദ്’ റിയാദ് നഗരത്തിെൻറ പഴയ പേരാണ്. ‘ബർഖ്’ എന്നാൽ മിന്നൽ എന്നാണ് അർഥം.
മെട്രോ റെയിലിെൻറ വേഗത്തെ അത് സൂചിപ്പിക്കുന്നു. റിയാദ് നഗരത്തെ വലയംചെയ്തിരിക്കുന്ന മലനിരയുടെ പേരാണ് ‘തുവൈഖ്’. ആ പർവതനിരയുടെയും അതിെൻറ താഴ്വര ഭാഗങ്ങളും തുവൈഖ് പേരിലാണ് അറിയപ്പെടുന്നത്. അന്തിമഘട്ടത്തിൽ എത്തിയ നാലു പേരുകളും റിയാദിനോടും മെട്രോയോടും ഏറ്റവും ഇണക്കമുള്ളവയായിരുന്നു. അതുകൊണ്ടാണ് മത്സരം കടുത്തതും വോെട്ടടുപ്പ് വേണ്ടിവന്നതും. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാത്രി വരെയാണ് ഓൺലൈൻ വോട്ടിങ് നടന്നത്. ട്രാവൽ കാർഡ് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചതും പ്ലാസ്റ്റിക്കിൽ നിർമിച്ചതുമായിരിക്കും.
നിർദിഷ്ട കിങ് അബ്ദുൽ അസീസ് പൊതുഗതാഗത ശൃംഖലയിലെ ട്രെയിനിലും ബസിലും ഒരേ കാർഡ് തന്നെ ഉപയോഗിച്ച് യാത്ര ചെയ്യാനാവും. ഇൗ ഇലക്ട്രോണിക് വാലറ്റ് ദൈനംദിനമോ ആഴ്ച, മാസം, വാർഷികം എന്ന കണക്കിലോ റീചാർജ് ചെയ്ത് ഉപയോഗിക്കാം. പേരിടൽ മത്സരം പ്രഖ്യാപിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാൾക്ക് 10,000 റിയാൽ സമ്മാനമായി നൽകുമെന്ന് റിയാദ് മെട്രോ റെയിൽ അധികൃതർ അറിയിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.