ജിദ്ദ: പുകവലി നിർമാർജന ശ്രമങ്ങൾക്ക് സൗദി അറേബ്യക്ക് അന്താരാഷ്ട്ര അവാർഡ്. വ്യക്തി, സമൂഹ തലങ്ങളിൽ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണിത്. ജനീവയിൽ ‘സമ്പൂർണ ആരോഗ്യ കവറേജ്’ എന്ന തലക്കെട്ടിൽ നടന്ന 72ാമത് ലോകാരോഗ്യ സമ്മേള ന സെഷനിൽ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആണ് അവാർഡ് ഏറ്റുവാങ്ങിയത്. 2005 ൽ ലോകാരോഗ്യ സംഘടനക്ക് കീഴ ിലെ പുകവലി നിർമാർജന കരാറിൽ ഒപ്പുവെച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
തുടർന്ന് പുകവലി നിർമാർജനത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുകയും ആ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരികയുമാണിപ്പോൾ. 2030 ആകുേമ്പാഴേക്കും പുകവലി ഉപയോഗം അഞ്ച് ശതമാനം വരെ കുറക്കാനാണ് പദ്ധതി. പുകവലി നിർമാർജനത്തിെൻറ ഭാഗമായി മുഴുവൻ പുകയില ഉൽപന്നങ്ങൾക്കും 2017ൽ ടാക്സ് 100 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
പുകവലി നിർമാർജന ക്ലിനിക്കുകളിലെത്തുന്നവരുടെ എണ്ണം മുൻവർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും ഗവൺമെൻറ്, സ്വകാര്യ ജോലി സ്ഥലങ്ങളിലും പുകവലി നിരോധിക്കുകയും നിയമ ലംഘകർക്ക് പിഴ ചുമത്തുകയും ചെയ്യുതുന്നതടക്കമുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് നിരീക്ഷിക്കുന്നതിനുള്ള ആളുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ആറ് മാസത്തിനിടയിൽ 4646 നിയമ ലംഘനങ്ങൾ പിടികൂടിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.