ദമ്മാം: പ്രതിസന്ധികളുടെ കോവിഡ് കാലത്ത് അപൂർവ ഹൃദയബന്ധത്തിെൻറ ഇഴകോർത്ത് സൗദി തൊഴിലുടമയും മലയാളി ജീവനക്കാരനും. നാലു പതിറ്റാണ്ട് തെൻറ കുടുംബത്തിൽ ജോലിചെയ്ത തൊഴിലാളി തളർന്നുവീണപ്പോൾ സ്വന്തം പിതാവിനെ പോലെ പരിചരിക്കുകയായിരുന്നു അബ്ദുല്ല സഅദ് എന്ന സൗദി പൗരൻ.
ദമ്മാമിലെ നോർക്ക ഹെൽപ് െഡസ്ക് ചാർട്ട് ചെയ്ത വിമാനത്തിൽ വീൽചെയറിലിരുന്ന് നാട്ടിലേക്ക് മടങ്ങിയ തൃശൂർ, കൂർക്കഞ്ചേരി, കാരിപ്പംകുളം സ്വദേശി സലീമിനാണ് (61) സ്വന്തം തൊഴിലുടമയുടെയും കുടുംബത്തിെൻറയും സമാനതകളില്ലാത്ത സ്നേഹപരിചരണങ്ങൾ ഏറ്റുവാങ്ങി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സൗഭാഗ്യം കിട്ടിയത്. സഫ്വയിലെ സ്വദേശി വീട്ടിൽ തോട്ടം ജോലിക്കും കാര്യസ്ഥപണിക്കുമായി 38 വർഷം മുമ്പാണ് സലീമെത്തിയത്.
അന്ന് അബ്ദുല്ല സഅദ് ഉൾപ്പെടെ സ്പോൺസറുടെ മക്കെളല്ലാം ചെറിയ കുട്ടികളായിരുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ കരുതിയുള്ള സ്നേഹമാണ് അവിടെനിന്ന് ലഭിച്ചത്. 28 വർഷം ആ വീട്ടിൽ ജോലിചെയ്ത സലീം ഒരിക്കൽ നാട്ടിൽ പോയപ്പോൾ രോഗം പിടിപെട്ട് തിരികെ വരാനാവാത്ത അവസ്ഥയിലായി. നിരന്തരം ഫോൺ ചെയ്ത് സുഖവിവരങ്ങൾ അന്വേഷിച്ചും സഹായങ്ങൾ അയച്ചുകൊടുത്തും സൗദി കുടുംബം തൊഴിലാളിയുമായുള്ള സ്നേഹബന്ധം തുടർന്നു.
രണ്ട് വർഷത്തോളം സലീമിന് നാട്ടിൽ തന്നെ കഴിയേണ്ടി വന്നു. ഈ സമയത്ത് സ്പോൺസർ മരിച്ചു. വീണ്ടും സൗദിയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ സ്പോൺസറുടെ മൂത്തമകൻ അബ്ദുല്ല സഅദ് സാലേ അൽമസൗരി വിസ അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് 10 വർഷമായി ഇദ്ദേഹത്തോടൊപ്പമാണ് സലീം ജോലിചെയ്തിരുന്നത്.
തനിക്ക് 12 വയസ്സുള്ളപ്പോൾ പിതാവിെൻറ ജോലിക്കാരനായി എത്തിയ സലീമിനോട് പിതൃതുല്യമായ ബഹുമാനവും സ്നേഹവുമാണ് അബ്ദുല്ല സഅദ് നൽകിയിരുന്നത്. മൂന്ന് മാസം മുമ്പ് പെെട്ടെന്നാരു ദിവസം സലീം തളർന്നുവീണു. വിവിധ ആശുപത്രികളിൽ ചികിത്സിപ്പിച്ചു. ഡിസ്ചാർജ് ചെയ്തപ്പോൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.
ഒരുമാസം വീട്ടിൽ സൗകര്യമൊരുക്കി ആവശ്യമായ എല്ലാ പരിചരണങ്ങളും നൽകി. താങ്ങിയെടുത്ത് ബാത്റൂമിൽ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതുമൊക്കെ അബ്ദുല്ല സഅദും മക്കളുമായിരുന്നു. തെൻറ ഉപ്പയെ പോലെയാണ് സലീമിനെ കാണുന്നതെന്നും അതുകൊണ്ടാണ് രോഗാവസ്ഥയിൽ അദ്ദേഹത്തെ പരിചരിക്കേണ്ടത് തെൻറ കടമയായി കണ്ട് ചെയ്തതെന്നും അബ്ദുല്ല സഅദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വീൽചെയറിൽ ഇരുന്ന സലീമിനെ വാഹനത്തിൽ നിന്നിറക്കി എയർപോർട്ടിലേക്ക് ഉരുട്ടിക്കൊണ്ടുവന്നതും സ്പോൺസറും മക്കളുമാണ്. നിറകണ്ണുകളോടെയാണ് വിമാനം കയറ്റി നാട്ടിലേക്ക് യാത്രയാക്കിയത്. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിെൻറ ശ്രമഫലമായി വിമാനത്തിൽ സീറ്റ് തരപ്പെടുത്തി. നാസിെൻറ തന്നെ മുൻൈകയിൽ തൃശൂർ നാട്ടുകൂട്ടം ഒന്നരലക്ഷത്തിലധികം രൂപ സംഭാവനയായും നൽകി. താജു അയ്യാരിൽ, ഷഫീഖ്, ഹമീദ് കണിച്ചാട്ടിൽ എന്നിവർ സാമ്പത്തിക സ്വരൂപണത്തിന് നേതൃത്വം നൽകി. സ്വന്തം വീട്ടിൽ മകൾ പ്രസവിച്ചുകിടക്കുന്നതിനാൽ പാലക്കാട്ടുള്ള സഹോദരിയുടെ വീട്ടിലാണ് നാട്ടിലെത്തിയാൽ സലീമി െൻറ ക്വാറൻറീൻ കാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.