മക്ക: ഇരു കണ്ണിനും കാഴ്ചയില്ലാത്ത മണ്ണാർക്കാട് കൊട്ടോപ്പാടം സ്വദേശി ചെള്ളി ഹംസക്ക് ആർ.എസ്.സി വളന്റിയർമാർ തുണയായി. നേരത്തെ രണ്ടു പ്രാവശ്യം ഉംറ നിർവഹിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തുകയെന്നത്. കേരള ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. കഴിഞ്ഞവാരം മദീനയിലെത്തിയ ഹംസക്ക് മദീനയിൽ ആർ.എസ്.സി വളന്റിയർമാർ മുഴുസമയവും സഹായത്തിനുണ്ടായിരുന്നു.
മദീന സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ മക്കയിലെത്തിയ ഹംസയെ ആർ.എസ്.സി വളന്റിയർമാർ ചേർന്ന് സ്വീകരിച്ചു.
അലി കോട്ടക്കൽ, സഫ്വാൻ കൊടിഞ്ഞി, മുഹ്യുദ്ദീൻ, ഫിറോസ് സഅദി, സിറാജ് വില്യപ്പള്ളി, ഷാഫി ബാഖവി, ജമാൽ മുക്കം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
1986ലും 2010ലും ഉംറ നിർവഹിച്ച ഹംസ കഴിഞ്ഞ രണ്ടുവർഷമായി ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. ഈ വർഷമാണ് അവസരം ലഭിച്ചത്. ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.